മുസാഫർനഗർ : യു.പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത 21 കാരനെതിരെ കേസ്.
കോച്ചിങ് സെന്ററിൽ വെച് സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ 15 വയസ്സുകാരിയെ പീഡിപ്പിച്ചത് എന്ന് ഭോപ പൊലീസ് പറഞ്ഞു. ബലാത്സംഗ കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പോക്സോ, ഐ.ടി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.ജനുവരിയിലാണ് സംഭവം നടന്നതെന്നും എന്നാൽ കുട്ടി ഇത് ഇപ്പോഴാണ് തങ്ങളെ അറിയിക്കുന്നതെന്നും മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
കുടുംബവഴക്ക്; ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു
ഭോപ്പാൽ : കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലാണ് സംഭവം. സെഹോർ സ്വദേശിയായ ദീക്ഷ (25) ആണ് കൊല്ലപ്പെട്ടത്.
രാജേഷ് മാളവ്യ ഒളിവിലാണ്.ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വിവാഹംശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായതിനെ തുടർന്ന് ദിക്ഷ സ്വന്തം വീട്ടിലായിരുന്നു താമസം. യുവതിയുടെ വീട്ടിലും പ്രതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുമ്പും ഭർത്താവ് ദീക്ഷയെ മർദിച്ച് തലക്ക് പരിക്കേൽപ്പിച്ചിരുന്നു.
സെപ്തംബർ 23 ന് രാജേഷ് വീണ്ടും ദീക്ഷയുടെ വീട്ടിൽ എത്തുകയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും ചെയ്തെന്ന് ബന്ധുക്കൾ പറഞ്ഞു. വഴക്കിനിടയിൽ ദീക്ഷ വീടിനു പുറത്തെ മേൽക്കൂരയില്ലാത്ത കുളിമുറിയിൽ കയറി വാതിലടച്ചു.
ഈ സമയം രാജേഷ് കയ്യിൽ കരുതിയ പെട്രോൾ കുളിമുറിക്കുള്ളിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കണ്ട് അയൽവാസികളോടിയെത്തി വാതിൽ തുറന്ന് ദീക്ഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
A minor girl was raped and the footage circulated; Case against the youth