ദുബൈ : ടി20 ലോകകപ്പ് ആവേശപ്പോരിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് 152 റൺസ് വിജയലക്ഷ്യം. തുടക്കത്തിലെ തകർച്ചയ്‌ക്ക് ശേഷം കോലി-റിഷഭ് കൂട്ടുകെട്ടിൽ ടീം ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തു. 31-3 എന്ന നിലയിലായിരുന്ന ഇന്ത്യ, നായകൻ വിരാട് കോലിയുടെയും വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെയും കൂട്ടുകെട്ടിൽ സ്കോർ 150 കടത്തി.
സമ്മർദ്ദത്തിലും ഒരറ്റത്ത് വിക്കറ്റ് കാത്ത നായകൻ വിരാട് കോലിയാണ് ഇന്ത്യൻ ഉയിർപ്പിന് നിറം പകർന്നത്. 30 പന്തിൽ 39 റൺസുമായി റിഷഭ് പന്തും സംഭാവന നൽകി. പൊതുവെ ബൗളർമാരെയും തുണക്കുന്ന യു.എ.ഇ പിച്ചുകളിൽ ബുംറ-ഷമി-ഭുവനേശ്വർ പേസ് ത്രയം തുണക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറുകൾ തകർച്ചയോടെയുള്ള തുടക്കമായിരുന്നു. ആദ്യ ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമയെ വിക്കറ്റിന് മുന്നിൽ കുരക്കി ഷഹീൻ ഷാ അഫ്രീദി ആഞ്ഞടിച്ചു. പിന്നാലെ ലോകേഷ് രാഹുലി (3) ക്ലീൻ ബൗൾഡാക്കി അഫ്രീദി വീണ്ടും ഇന്ത്യക്ക് പ്രഹരമേൽപിച്ചു.നാലോവറിൽ 31റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ അഫ്രീദിയാണ് പാക് നിരയിൽ മികച്ചുനിന്നത്. ഹസൻ അലി രണ്ട് വിക്കറ്റ് വീഴ്ത്തി.
T20 World Cup; Pakistan set a target of 152 against India