അബുദാബി : കുട്ടി ക്രിക്കറ്റ്പൂരത്തിലെ വമ്പൻ വെടിക്കെട്ടുകൾക്ക് കൊടിയേറി. ടി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾ ഇന്ന് തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. അബുദാബി ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മോശം ഫോമിലുള്ള ഡേവിഡ് വാര്‍ണറെ ഉള്‍പ്പെടുത്തിയാണ് ഓസീസ് ഇറങ്ങുന്നത്. അഷ്ടണ്‍ അഗര്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജോഷ് ഇന്‍ഗ്ലിഷ്, മിച്ചല്‍ സ്വെപ്‌സണ്‍ എന്നിവര്‍ പുറത്തിരിക്കും. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എ്‌നിവരാണ് പേസര്‍മാര്‍.
ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ പേസ് വകുപ്പിലുണ്ട്. രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വിൻഡീസ് ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും. ദുബായിൽ രാത്രി 7.30 നാണ് മത്സരം. സൂപ്പർ പന്ത്രണ്ടിൽ 12 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും.
ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട്, വിൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളും ആദ്യ റൗണ്ടിൽ നിന്ന് യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകളും മത്സരിക്കും. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാകിസ്ഥാൻ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകളും ആദ്യ റൗണ്ടിൽ നിന്ന് യോഗ്യത നേടുന്ന രണ്ട് ടീമുകളും മാറ്റുരയ്ക്കും.
ഗ്രൂപ്പ് രണ്ടിൽ മത്സരിക്കുന്ന ഇന്ത്യ ആദ്യ മത്സരത്തിൽ ഞായറാഴ്ച ദുബായിൽ പാകിസ്ഥാനെ നേരിടും. രാത്രി 7.30 നാണ് മത്സരം. സൂപ്പർ പന്ത്രണ്ടിൽ ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ വീതം സെമിഫൈനലിൽ കടക്കും. സെമി ഫൈനലുകൾ നവംബർ 10, 11 തീയതികളിലും ഫൈനൽ 14 നും നടക്കും. ആദ്യ റൗണ്ടിലെ ഗ്രൂപ്പ് ബി യിൽ നിന്ന് സ്‌കോട്‌ലൻഡും ബംഗ്ലാദേശും സൂപ്പർ പന്ത്രണ്ടിൽ കടന്നിട്ടുണ്ട്.
Boy flags off cricket match; The start of the Super 12 fights.