മലപ്പുറം : മഴക്കെടുതികളെ സർക്കാനെതിരെ ആരോപണം ഉന്നയിച്ച് മുസ്ലിം ലീഗ് രംഗത്ത്. സർക്കാർ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന് മുസ്ലിം ലീഗ് വിമർശനം ഉന്നയിച്ചു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് തിരികെ പോകാൻ സർക്കാർ സഹായം നൽകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
ഇതിനിടെ സർക്കാരിനെ വിമർശിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. പ്രളയത്തിൽ നിന്നും കേരളം പാഠം പഠിക്കുന്നില്ലെന്നും ഇനിയും വലിയ ദുരന്തമാണ് വരാനിരിക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പ്രളയ സമയത്ത് കേന്ദ്രം അനുവദിച്ച 3000 കോടി എന്തു ചെയ്തുവെന്നും സുരേന്ദ്രൻ ചോദിച്ചു.
സർക്കാർ ക്വാറി മാഫിയകളെ സഹായിക്കുകയാണ്. ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ ഇപ്പോഴും ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ അവസ്ഥ. സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണെന്നും കയ്യിൽ കാശുണ്ടായിട്ടും പണം നൽകുന്നില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
The Muslim League has leveled allegations against the government