കോഴിക്കോട് : കോഴിക്കോട് ജാനകികാട്ടില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പിടിയിലായ നാല് യുവാക്കളും അറസ്റ്റില്‍. മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ് (24 ) മൊയിലോത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ (22) അടുക്കത്ത് പാറച്ചാലില്‍ ഷിബു (32) കായക്കൊടി പാലോളി അക്ഷയ് (22) എന്നിവരെയാണ് തൊട്ടില്‍പാലം പോലീസ് അറസ്റ്റ് ചെയ്യ്തത്.
ഇക്കഴിഞ്ഞ മൂന്നിനാണ് പെണ്‍കുട്ടിയെ നാലുപേരും ചേര്‍ന്ന് ജാനകിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.പോക്സോ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നതായി റിപ്പോര്‍ട്ട്.ആ പ്രണയം മുതലെടുത്താണ് നാല് പേർ ചേർന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. ഇന്നാണ്കോഴിക്കോട് ജാനകിക്കാട്ടിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ വാര്‍ത്ത പുറത്തുവന്നത്.
പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാദാപുരം എഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ വടകര റൂറൽ എസ് പി നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. മൂന്ന് കായക്കൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Four youths arrested in Kozhikode Janakikattu gang rape case