കോഴിക്കോട് : ആഴ്ച്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ നാദാപുരത്ത് നിന്ന് കാണാതായ പ്രവാസി യുവാവ് റിജേഷ് പൊലീസിന് മുമ്പാകെ ഹാജറായി. തിരോധാന പരാതിയിൽ വളയം പൊലീസ് ഇപ്പോൾ ഇയാളെ ചോദ്യം ചെയ്യുകയാണ്.
ഗൾഫിനിന്ന് നാട്ടിലെത്തിയ വളയം സ്വദേശി റിജേഷിൻ്റെ തിരോധാനത്തിൽ അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതിനിടയിലാണ് റിജേഷ് പൊലീസ് മുമ്പാകെ ഹാജരായത്. സ്വർണം പൊട്ടിക്കൽ സംഘമാണ് തിരോധാനത്തിന് പിന്നിലെന്ന് ആരോപണം ഉണ്ടായിരുന്നു.
എന്നാൽ താൻ ബംഗ്ലുരുവിൽ സഹോദരിയുടെ വീട്ടിലായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. എന്നാൽ അടുത്തിടെയായി കണ്ണൂരിൽ നിന്നും മലപ്പുറത്ത് നിന്നുമുള്ള വാഹനങ്ങൾ പ്രദേശത്ത് വരികയും യുവാവിന്റെ കൈവശം കൊടുത്തയച്ച സാധനം കിട്ടിയില്ലെന്നു പറഞ്ഞ് പലരും ബന്ധുക്കളെ സമീപിച്ചതായും പറയപ്പെട്ടു.
ഇതുകൊണ്ടുതന്നെയാണ് സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കൂടെയാണ് ഇയാളെന്ന സംശയവും ബലപ്പെട്ടത്. എന്നാൽ യുവാവിന് സാമ്പത്തികബാധ്യതയുള്ളതിനാൽ ഇയാൾ സ്വയം മാറിനിന്നതാണോയെന്ന കാര്യവും ഇന്നലെ പുറത്ത് വന്നിരുന്നു.
ഇത് പോലീസ് പരിശോധിച്ചുവരികയാണ് ഇയാൾ ഹാജറായത്. വളയം പോലീസ് ഇൻസ്പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിലാണ് റിജേഷിൻ്റെ മൊഴിയെടുക്കൽ നടക്കുന്നത്. ഇയാളെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി മുമ്പാകെ ഉടൻ ഹാജറാക്കുമെന്ന് ഇൻസ്പെക്ടർ എ. അജീഷ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
Expatriate youth Rijesh attended; Valayam police interrogate the missing person complaint