കോഴിക്കോട് : ഗൾഫിനിന്ന് നാട്ടിലെത്തിയ വളയം സ്വദേശി യുവാവിന്റെ തിരോധാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. റിജേഷിൻ്റെ തിരോധാനത്തിൽ അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് . സ്വർണം പൊട്ടിക്കൽ സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ജില്ലയ്ക്കകത്തും പുറത്തുമുള്ള സ്വർണക്കടത്ത് പൊട്ടിക്കൽസംഘങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒട്ടേറെപ്പേരെ വളയം പോലീസ് ചോദ്യംചെയ്തിട്ടുണ്ട്.
അടുത്തിടെയായി കണ്ണൂരിൽ നിന്നും മലപ്പുറത്ത് നിന്നുമുള്ള വാഹനങ്ങൾ പ്രദേശത്ത് വന്നിരുന്നു. ഇവയെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. യുവാവിന്റെ കൈവശം കൊടുത്തയച്ച സാധനം കിട്ടിയില്ലെന്നു പറഞ്ഞാണ് പലരും ബന്ധുക്കളെ സമീപിച്ചത്.
അതുകൊണ്ടുതന്നെ സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കൂടെയാണ് ഇയാളെന്ന സംശയവും ബലപ്പെടുന്നുണ്ട്. യുവാവിന് സാമ്പത്തികബാധ്യതയുള്ളതിനാൽ ഇയാൾ സ്വയം മാറിനിന്നതാണോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.
വളയം പോലീസ് ഇൻസ്പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മൂന്ന് യുവാക്കളെ കാണാനില്ല; ക്വട്ടേഷൻ സംഘത്തിൻ്റെ ഭീഷണി നെഞ്ചിടിപ്പോടെ കുംടുബങ്ങൾ നാദാപുരം: മേഖലയിലെ മൂന്ന് യുവാക്കളെ കാണാതായിട്ട് മാസങ്ങൾ.
രണ്ട് പരാതി ഉണ്ടായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഒപ്പം ക്വട്ടേഷൻ സംഘത്തിൻ്റെ ഭീഷണി രാപകൽ തുടരുന്നതിൽ നെഞ്ചിടിപ്പോടെ കുംടുബങ്ങൾ. ചെക്യാട് പഞ്ചായത്തിലാണ് രണ്ട് യുവാക്കളെ കാണാതായത്. ഒരാൾ നാദാപുരത്തും.
ഖത്തറിൽനിന്ന് നാട്ടിലെത്തിയ യുവാവ് ഒന്നരമാസമായിട്ടും വീട്ടിലെത്തിയില്ലെന്ന് പരാതി. ചെക്യാട് പഞ്ചായത്തിലെ ജാതിയേരി കോമ്പി മുക്കിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്. റിജേഷിന്റെ തിരോധാനത്തിനു പിന്നിൽ സ്വർണക്കടത്തുസംഘം ഉണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
സഹോദരൻ രാജേഷിന്റെ പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദ് മരണപ്പെട്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ കേസിനെയും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
മൂന്നുവർഷംമുമ്പാണ് റിജേഷ് ഖത്തറിൽ ജോലിക്കായി പോയത്. കഴിഞ്ഞ ജൂൺ പത്തിന് ഇയാൾ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. ജൂൺ 16-ന് കണ്ണൂർ വിമാനത്താവളംവഴി നാട്ടിൽ എത്തുമെന്നും അറിയിച്ചു. പിന്നീട് ഒരു വിവരവും ലഭിച്ചില്ല.
കണ്ണൂർ ജില്ലയിലെ ചിലർ റിജേഷിനെ അന്വേഷിച്ച് ജാതിയേരി കോമ്പിമുക്ക് പരിസരങ്ങളിൽ എത്തിയതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ജൂൺ 15-ന് ബന്ധുക്കൾക്ക് ഭീഷണിസന്ദേശം എത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാദാപുരത്തും സമാനസംഭവമുണ്ടെങ്കിലും പരാതി പൊലീസിന് ലഭിച്ചിട്ടില്ല.
വിദേശത്തുനിന്ന് നാട്ടിലെത്തിയെങ്കിലും യുവാവ് വീട്ടിലെത്താത്ത സംഭവം നാദാപുരത്തും ഉള്ളതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകി. ബന്ധുക്കൾ പക്ഷേ, പരാതി നൽകാൻ തയ്യാറായിട്ടില്ല. ഇതിനുപിന്നിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്നാണ് വിവരം.
The Disappearance of Rejes: An Inquiry Focusing on Quotation Gangs in Kannur