ഭോപ്പാല്‍ : കടം തീര്‍ക്കാന്‍ ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഭാര്യയെ വെടിവെച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ രാജ്‍ഗര്‍ഹ് ജില്ലയിലാണ് സംഭവം.
ക്രൂര കൊലപാതകം നടത്തിയ ഭദ്രിപ്രസാദ് മീണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നതിനായി പ്രതി ഇന്‍റര്‍നെറ്റിന്‍റെ സഹായമാണ് തേടിയത്. തന്‍റെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നതിനായി ഭദ്രിപ്രസാദ് ഇന്‍റര്‍നെറ്റില്‍ നിരവധി വീഡിയോകള്‍ കണ്ടു.
ഇതില്‍ ചില വീഡിയോകള്‍ കണ്ടപ്പോഴാണ് ഭാര്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള തീരുമാനമെടുത്തത്. തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 26നായിരുന്നു കൊലപാതകം.
അന്നേ ദിവസം ഭോപ്പാല്‍ റോഡില്‍ മനാ ജോദിന് സമീപം വച്ച് രാത്രി ഒമ്പത് മണിയോടെ ഭാര്യയായ പൂജയെ ഭദ്രിപ്രസാദ് വെടിവെച്ച് കൊല്ലുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ കേസ് വഴിതിരിച്ചു വിടാന്‍ ഭദ്രിപ്രസാദ് ശ്രമങ്ങളും നടത്തി.
ഭാര്യയെ കൊന്നത് നാല് പേരാണെന്ന് കാണിച്ച് ഇയാള്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, വിശദമായ അന്വേഷണം നടത്തിയ പൊലീസ് സംഘം, കുറ്റകൃത്യം നടക്കുന്ന സമയത്ത് പരാതിയില്‍ പറഞ്ഞിട്ടുള്ള നാല് പേരും സ്ഥലത്തില്ലെന്ന് കണ്ടെത്തി.
ഇതോടെ ഭദ്രിപ്രസാദിന്‍റെ നീക്കങ്ങളില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കുള്ള മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
91 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
തൃശൂർ : ഇരിങ്ങാലക്കുട മാടായിക്കോണത്ത് തൊണ്ണൂറ്റിയൊന്നു വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി വിജയകുമാറാണ് (36) അറസ്റ്റിലായത്.
സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയാണ് വിജയകുമാർ. കഴിഞ്ഞ നാലിന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ വീട്ടിൽ വയോധിക മാത്രമേ ഉണ്ടായിരുന്നുള്ളു.
പീഡനശ്രമം വയോധിക ചെറുത്തതോടെ പ്രതി മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. ബൈക്കിൽ എത്തിയ 45 വയസ്സോളം പ്രായമുള്ളയാൾ എന്നായിരുന്നു വയോധിക മൊഴി നൽകിയത്. ഇതനുസരിച്ച് ഒട്ടേറെ പേരെ ചോദ്യംചെയ്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം നെടുമ്പാളിലെ വാടക വീട്ടിൽ കഴിയുമ്പോഴായിരുന്നു പിടിയിലായത്.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ മോഷണത്തിനും പിടിച്ചുപറിക്കും ബലാത്സംഗശ്രമത്തിനും കേസുകളുണ്ട്. ആഭരണം വിറ്റ സ്ഥലം പൊലീസ് തിരിച്ചറിഞ്ഞു.
Aim to extort insurance money; His wife was shot dead; Husband arrested