ആലപ്പുഴ: സംസ്ഥാനത്താകെ ഇന്ന് അതിതീവ്ര മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജാഗ്രത ശക്തമായി തുടരും. ജില്ലകളിലെ മഴ ജാഗ്രതയുടെ ഭാഗമായി കളക്ടർമാർ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്.
ആദ്യം അവധി പ്രഖ്യാപിച്ചത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസറ്റ് 6) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ടയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ (6-8-22) പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചത്.
അതേസമയം കേരളത്തിൽ വരും ദിവസങ്ങളിലും മഴ ഭീഷണി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന് പുറമേ മധ്യ കർണാടകക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നതാണ് മഴ ഭീഷണി ശക്തമായി തുടരാൻ കാരണം.
ഓഗസ്റ്റ് 7 തീയതിയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഈ മാസം 6 മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്തു; രണ്ട് അധ്യാപികമാര്‍ക്ക് എതിരെ കേസ്
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്ത കേസില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് അധ്യാപികമാര്‍ക്കെതിരെ കേസ് എടുത്തു. അമേരിക്കയിലെ രണ്ട് വ്യത്യസ്ത സ്കൂളുകളില്‍ പഠിപ്പിച്ചിരുന്ന അധ്യാപികമാര്‍ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്.
സ്വന്തം ക്ലാസില്‍ പഠിപ്പിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഓറല്‍ സെക്സ് നടത്തിച്ചു, ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ചു എന്നീ കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇവര്‍ക്കെതിരായ നടപടി.
ഐര്‍ഡെല്‍ സ്റ്റേറ്റ്സ് വില്ലെ സ്കൂള്‍ അധ്യാപികയായ എലിസബത്ത് സൂസന് ബെയിലിയാണ് കേസില്‍പെട്ട ഒരു അധ്യാപിക. വിദ്യാര്‍ത്ഥിയെ ബലാല്‍സംഗം ചെയ്തു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. ജുലൈ 20-നാണ് ഇവര്‍ക്കെതിരായ പരാതി ലഭിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചു. അതിനിടെ ഒളിവില്‍ പോയ അധ്യാപിക പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. നോര്‍ത്ത് വ്യൂ അക്കാദമിയിലെ ശാസ്ത്ര അധ്യാപികയായിരുന്ന ഇവര്‍ 15 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.
നിര്‍ബന്ധിച്ച് ഓറല്‍ സെക്സ് ചെയ്യിപ്പിച്ചു, വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് പല തവണ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നിവയാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍. ഇവരെ സ്കൂളില്‍നിന്നും പിരിച്ചുവിട്ടതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
അമേരിക്കയിലെ ഒഹയോവിലുള്ള ടസ്കരവാസ് ഹൈസ്കൂളിലെ 27-കാരിയായ അധ്യാപികയാണ് പിടിയിലായ രണ്ടാമത്തെ അധ്യാപിക. അഞ്ച് വര്‍ഷമായി ഈ സ്കൂളില്‍ ശാസ്ത്ര അധ്യാപികയായി പ്രവര്‍ത്തിക്കുന്ന റെയിലി എ സ്റ്റോണ്‍ എന്ന അധ്യാപികക്കെതിരെയാണ് കേസ് എടുത്തത്.
17 വയസ്സുള്ള വിദ്യാര്‍ത്ഥിലെ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും വിദ്യാര്‍ത്ഥിയെ കൊണ്ട് ഓറല്‍ സെക്സ് ചെയ്യിച്ചു, വീട്ടിലും കാറിലും വെച്ച് ലൈംഗികബന്ധത്തിന് വിധേയമാക്കി എന്നിവയാണ് ഈ അധ്യാപികയ്ക്ക് എതിരായ പരാതി.
2022 ജുലൈ 13-നാണ് ഇവര്‍ക്കെതിരായി ആരോപണമുയര്‍ന്നത്. വിദ്യാര്‍ത്ഥി സ്കൂളിലെ മറ്റ് അധ്യാപകരോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴ് മാസത്തോളം ഈ അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി. വിദ്യാര്‍ത്ഥിക്ക് ഇവര്‍ അയച്ച ലൈംഗിക വീഡിയോകളും നഗ്ന ചിത്രങ്ങളും പൊലീസ് കണ്ടെത്തി. അധ്യാപികയെ ജുലൈ 20-ന് സ്കൂളില്‍നിന്നും പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.
Rain alert continues in state, holiday for educational institutes in 2 districts tomorrow