കോഴിക്കോട് : കോഴിക്കോട് വടകരയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു. കണ്ണൂക്കര സ്വദേശി പട്ടാണി മീത്തല്‍ ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്.
കടയിലേക്ക് പോയ സഹോദരന്റെ പിന്നാലെ പോയ കുട്ടി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി.
ഷാര്‍ജയില്‍ പ്രവാസിയായി ജോലി ചെയ്ത് വരുന്ന ഷംജാസിനും മകന്‍ വിയോഗം തീരാദുഖമായി മാറി. ഉമ്മ നൂറയുടെ വീടയായ കുന്നുമ്മക്കര പയ്യത്തൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ കുടുംബ സുഹൃത്തിനോടൊപ്പം കടയില്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്.
കടയ്ക്ക് സമീപത്തിലൂടെ കടന്ന് ഓലപ്പുഴ കൈത്തോട്ടില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഈ കൈത്തോട്ടില്‍ നേരത്തെയും അപകടങ്ങളുണ്ടായിരുന്നു. കൈതോട്ടിന് സ്ലാബ് നിര്‍മ്മിക്കമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കല്ലാച്ചിയില്‍ രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീ്ണ് മരണപ്പെട്ടിരുന്നു. കുട്ടികള്‍ ജലാശയങ്ങളില്‍ അപകടങ്ങളില്‍ പെടുന്ന സാഹചര്യമൊഴിവാക്കാന്‍ മുതിര്‍ന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഇതോടെ സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 19 ആയി. കോട്ടയത്ത് 12 പേരും ഇടുക്കിയിൽ 6 പേരുമാണ് മരിച്ചത് . ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്.
കൊക്കയാറിൽ ഏഴുപേരിൽ 4 പേരുടെ മൃതദേഹം കണ്ടെത്തി. മൂന്ന് പേർ കുട്ടികളാണ്. 3 പേർക്കായി തെരച്ചിൽ തുടരുന്നു. ഷാജി ചിറയിൽ(56), അഫ്‌സാന ഫൈസൽ(8), അഫിയാൻ ഫൈസൽ(4), അംന സിയാദ് (7) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഷാജിയുടെ മൃതദേഹം കണ്ടെത്തിയത് മുണ്ടക്കയത്തുമാണ്. ഫൗസിയ,അമീൻ സിയാദ്, സച്ചു ഷാഹുൽ എന്നിവർക്കായുള്ള തെരച്ചിൽ തുടരുന്നു.
A two-year-old boy died after falling into a flood in Vadakara