വടകര: വെള്ളപൊക്കത്തിൽ മുങ്ങുന്ന മുൻസിപ്പാലിറ്റിയിലെയും കോർപ്പറേഷനിലേക്കും ഓടകൾ നന്നാക്കാൻ കഴിയാത്തവരാണോ കെ.റെയിൽ കൊണ്ട് വരുന്നത്? ഞങ്ങളെ വെടിവെച്ചിട്ട് ഇട്ടിട്ടേ ആകാശ റെയിൽ വരുള്ളൂവെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു.
പിണറായി എന്നും ഉണ്ടാകുമെന്ന് കരുതി ഉത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർ ഹിറ്റ്ലറുടെയും സർ സി.പിയുടെയും ചരിത്രം മറക്കരുതെന്നും മുരളീധരൻ പറഞ്ഞു.
കടത്തനാടിൻ്റെ മണ്ണിൽ ഈ പോരാട്ടം വിജയിക്കുമെന്ന് ഡിസി പ്രസിഡൻറ് കെ. പ്രവീൺ കുമാറും പാഞ്ഞു. സിൽവർ ലൈനിനെതിരെയാണ് യുഡിഎഫ് സമരം. കെ.കെ രമ എം.എൽ എ നേതൃത്വം നൽകി യുഡിഎഫും -ആർഎം.പിയും സംയുക്തമായി സംഘടിപ്പിച്ച കെ.റെയിൽ വിരുദ്ധ ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക് ഇതുവരെ അനുമതി കിട്ടിയിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിന് പിന്നിൽ വലിയ ഭൂമി കച്ചവടമാണ് ലക്ഷ്യം. ഒരു കിലോമീറ്ററിന് ഇവർ കണക്കാക്കിയത് 120 കോടിയാണ് ചിലവ് വരികയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ചില വ് ഇതിനിരട്ടിയാണ്. കേരളത്തിൻ്റെ ഭൂമി ശാസ്ത്രം മനസ്സിലാക്കാത്ത ഭ്രാന്തൻ പദ്ധതിയാണിത്.
160 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേമാതരം എക്പ്രസ്സ് ട്രൈയിനാണ് കേരളത്തിന് വേണ്ടത്. സിൽവർ ലൈനിലൂടെ ചരക്ക് ഗതാഗതം നടക്കില്ല.പാരിസ്ഥിതിക ആഘാത പഠനം നടത്തണം. സാമൂഹിക ആഘാത പഠനവും നടത്തണം. സമരം നടത്തുന്നവർ സർക്കാറിന് രാജ്യദ്രോഹികളാണ്. തീവ്രവാദികളാണെന്നും പട്ടം ചാർത്തുന്നു. സിപിഐ എമ്മിൻ്റെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് വേണ്ട. കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷനായി.
He was inaugurating the anti-K Rail people's march jointly organized by the UDF and the RMP.