കണ്ണൂർ: അടിക്കടി ഉണ്ടാകുന്ന ദുരന്ത വാർത്തകൾ താളം തെറ്റുന്ന കുടുംബ ബന്ധങ്ങളുടെ സൂചനകളാണ്. പാനൂരിനടുത്ത് പുഴയിൽ വീണ് മരിച്ചു കുഞ്ഞിൻ്റെ അമ്മ സോനയുടെ പരാതിയിൽ ഭർത്താവിനെ തിരയുന്നു. തന്നെയും കുഞ്ഞിനേയും ഭർത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടെന്ന ഭാര്യ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പുഴയിൽ നിന്ന് സ്ത്രീയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ സോനയെ കരയ്‌ക്കെത്തിച്ചു. ഇതിനിടെയാണ് ഒന്നര വയസുകാരി മകളും പുഴയിൽ വീണതായി സോന പറയുന്നത്.
നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സംഘമെത്തി നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ കതിരൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരി കോടതി ജീവനക്കാരനായ ഷിജു ഭാര്യ സോനയ്ക്കും മകള്‍ക്കുമൊപ്പമാണ് പാത്തിപ്പാലത്തെത്തിയത്.
പാത്തിപ്പാലത്തിനടുത്ത പുഴയ്ക്കരികിലാണ് വാഹനം നിര്‍ത്തിയത്. അന്‍വിതയെയും സോനെയെയും ഷിനു പുഴയിലേക്ക് തള്ളിയിട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. ഷിജുവിന്റെ സ്‌കൂട്ടര്‍ പുഴയ്ക്കരികില്‍ ഉപേക്ഷിച്ച നിലയിലാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. അപകടത്തില്‍പ്പെട്ട സോനയുടെ നിലവിളി കേട്ടാണ് പ്രദേശവാസികള്‍ പുഴയിലേക്ക് ചാടിയത്. എന്നാല്‍ കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Sona seeks husband over complaint over baby's death