തിരുവനന്തപുരം : വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം. സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. വലിയ പ്രതിഷേധമാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് ഉണ്ടായത്.
കൽപ്പറ്റ നഗരത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. അക്രമം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒന്നരമണിക്കൂർ നേരം കോൺഗ്രസ് പ്രവർത്തകർ വയനാട് എസ്പി ഓഫീസ് ഉപരോധിച്ചു.
കോഴിക്കോട് എംപി എം കെ രാഘവൻ, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. തുടർന്ന് കൽപ്പറ്റ നഗരത്തിലേക്ക് പ്രകടനമായി ഇറങ്ങിയ പ്രവർത്തകർ കടകൾ അടപ്പിച്ചു. ഇടത് സംഘടനകളുടെ ഫ്ലക്സും കൊടിതോരണങ്ങളും നശിപ്പിക്കാൻ ശ്രമിച്ച പ്രവർത്തകരെ നേതൃത്വം ഇടപെട്ട് നീക്കി. കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് ഉറപ്പിനെ തുടർന്നാണ് ഒമ്പതുമണിയോടെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്.
അതേ സമയം, രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം.
തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
Rahul Gandhi's MP's office attacked; Kalpetta DySP Suspension