കണ്ണൂര്‍ : പി ജയരാജന് വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടു. 2012 ഫെബ്രുവരിയില്‍ അരിയില്‍ നടന്ന വധശ്രമക്കേസിലാണ് 12 മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടത്. കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ വച്ചാണ് സംഭവം നടക്കുന്നത്. പ്രതികളായ പന്ത്രണ്ട് പേരും മുസ്ലീം ലീഗ് പ്രവർത്തകരാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു അക്രമം നടക്കുമ്പോൾ പി.ജയരാജൻ. പ്രായപൂർത്തിയാവാത്ത ഒരാളടക്കം 12 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.
മുസ്ലീംലീഗിൻ്റെ ശക്തികേന്ദ്രമായ അരിയിൽ പ്രദേശത്തൂടെ ജയരാജൻ കടന്നു പോകുമ്പോൾ ആണ് കാറിന് നേരെ ആക്രമണമുണ്ടായത്. അരിയിൽ ഷുക്കൂർ കൊല്ലപ്പെടാൻ കാരണമായ അക്രമസംഭവം എന്ന നിലയിലാണ് ഈ കേസ് കൂടുതലായി മാധ്യമശ്രദ്ധ നേടിയത്.
വാളും കല്ലും ഉപയോഗിച്ച് ജയരാജൻ സഞ്ചരിച്ച കാർ ആക്രമിച്ച മുസ്ലീം ലീഗ് പ്രവർത്തകർ അദ്ദേഹത്തെ കൊല്ലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.സംഭവത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ സിപിഎം പ്രവർത്തകർ ഈ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരേ പിടികൂടുകയും അടുത്തുള്ള വയലിൽ എത്തിച്ച ശേഷം ഷുക്കൂറിനെ കൊലപ്പെടുത്തുകയുമായിരുന്നു.
പി.ജയരാജൻ നേരിട്ട രണ്ടാമത്തെ വധശ്രമമായിരുന്നു ഇത്. 1999-ൽ ആർഎസ്എസ് പ്രവർത്തകർ നടത്തിയ വധശ്രമത്തിൽ ജയരാജൻ കഷ്ടിച്ചാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.
P Jayarajan acquitted in attempted murder case