ചെന്നൈ : ചെന്നൈ കൊരുക്കുപ്പേട്ടയിൽ കൗമാരക്കാരനെ സുഹൃത്തുക്കൾ വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. അരിനാരായണപുരം സ്വദേശിയായ രാഹുൽ നാല് ദിവസം മുമ്പാണ് കൊലചെയ്യപ്പെട്ടത്.
വ്യാപാരികളിൽ നിന്ന് മയക്കുമരുന്ന് വാങ്ങി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ ആർകെനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന കൊലപാതകത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പത്തൊൻപത് കാരനായ രാഹുലിനെ രണ്ടുപേർ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഹുലിന് പരിചയമുള്ള മയക്കുമരുന്ന് വ്യാപാരിയിൽ നിന്ന് മയക്കുമരുന്ന ഗുളികകൾ വാങ്ങി നൽകാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ആളനക്കമുള്ള തെരുവിൽ വച്ചാണ് കൊല നടന്നത്. നാൽപ്പതിലേറെ തവണ രാഹുലിന് വെട്ടേറ്റു. ഈ സമയം പലരും ഇതുവഴി കടന്നുപോയെങ്കിലും ആരും കൊലപാതകം ശ്രദ്ധിക്കുന്നില്ല.
ദൃശ്യത്തിലുള്ളവരെ കൂടാതെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ഗൗരി ശങ്കർ, ശരവണൻ, റഹ്മാൻ എന്നിവർ രാഹുലിന്‍റെ സുഹൃത്തുക്കളായിരുന്നു. മയക്കുമരുന്ന് വാങ്ങി നൽകാൻ രാഹുൽ 20,000 രൂപ ആവശ്യപ്പെട്ടതായിരുന്നു പ്രകോപനം. പ്രതികൾ എല്ലാവരും റിമാൻഡിലാണ്.
Outside scenes of a teenager being hacked to death by friends