---
title: "ഉരുളെടുത്ത ആ രാത്രിക്ക് ഇന്ന് രണ്ടാണ്ട്; കണ്ണീരോർമ്മയിൽ വിലങ്ങാട് "
english_title: "Vilangad Landslide 2nd Anniversary Kozhikode Families Still Await Rehabilitation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375442/kozhikode-vilangad-landslide-2nd-anniversary-rehabilitation-demand"
published_at: "2026-07-30T09:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad0ea403a5_kozhikode-vilangaud-landslide-2nd-anniversary-rehabilitation-demand.jpg"
keywords: ["Vilangad Landslide", "Kozhikode", "Kerala Disaster", "Rehabilitation", "Chooralmala"]
---

# ഉരുളെടുത്ത ആ രാത്രിക്ക് ഇന്ന് രണ്ടാണ്ട്; കണ്ണീരോർമ്മയിൽ വിലങ്ങാട് 

> **Lead Summary:** നാദാപുരം ( കോഴിക്കോട്) : ദുരന്തപ്പെയ്ത്തിൽ വിലങ്ങാട് വിറങ്ങലിച്ചുപോയ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്. വയനാട് ചൂരൽമലയിലും മുണ്ടകൈയിലും മഴതാണ്ഡവമാടി നിരവധിപേരുടെ ജീവനെടുത്തപ്പോൾ കോഴിക്കോട് ജില്ലയിലെ വിലങ്ങാടും മഴ ദുരന്തമായി മാറിയിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയുടെ ശക്തി കൂടിയതോടെ വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലുമുണ്ടാവുകയായിരുന്നു . നിരവധി വീടും , മാത്യു മാഷിനെയും നാടിന് നഷ്ടമായി.

## Article Content

നാദാപുരം ( കോഴിക്കോട്) : ദുരന്തപ്പെയ്ത്തിൽ വിലങ്ങാട് വിറങ്ങലിച്ചുപോയ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്. വയനാട് ചൂരൽമലയിലും മുണ്ടകൈയിലും മഴതാണ്ഡവമാടി നിരവധിപേരുടെ ജീവനെടുത്തപ്പോൾ കോഴിക്കോട് ജില്ലയിലെ വിലങ്ങാടും മഴ ദുരന്തമായി മാറിയിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയുടെ ശക്തി കൂടിയതോടെ വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലുമുണ്ടാവുകയായിരുന്നു . നിരവധി വീടും , മാത്യു മാഷിനെയും നാടിന് നഷ്ടമായി.

മഞ്ഞച്ചീളിലാണ് ഉരുൾപൊട്ടൽ ഏറ്റവും വലിയ നാശം വിതച്ചത്. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളുമാണ് ഇവിടെ മണ്ണിനടിയിൽ ആയത്. പ്രദേശത്തെ നീർച്ചാലിന് ഇരുവശത്തുമായി ആറ് കുടുംബങ്ങളാണ് സുരക്ഷിതത്വമില്ലാതെ ഭീതിയുടെ നിഴലിൽ കഴിയുന്നത്. ചെറിയൊരു മഴ പെയ്താൽ പോലും വീണ്ടും മലയിടിച്ചിൽ ഉണ്ടാകുമോ എന്ന കനത്ത ഭീതിയിലാണ് ഇവിടുത്തെ നിവാസികൾ.

അപകടാവസ്ഥ വിട്ടുമാറാത്ത ഈ പ്രദേശത്ത് രോഗികളും വയോധികരും ഭിന്നശേഷിക്കാരും അടങ്ങുന്ന കുടുംബങ്ങളാണ് അന്തിയുറങ്ങുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷിതമായൊരിടത്തേക്ക് മാറിത്താമസിക്കാൻ പോലും ഇവർക്ക് മാർഗമില്ല. ‘മഴയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ നെഞ്ചുപിടയ്ക്കും. കച്ചവടവും കൃഷിയും പോയി, ഒപ്പം കിടപ്പുരോഗികളായ മനുഷ്യരെയും കൊണ്ട് എങ്ങോട്ട് ഓടി രക്ഷപ്പെടാനാണ്? അധികാരികൾ ഞങ്ങളെ തീർത്തും ഉപേക്ഷിച്ച മട്ടാണ്’ -പ്രദേശവാസികൾ സങ്കടത്തോടെ പറയുന്നു.

ഇനിയൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ, അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും സുരക്ഷിതമായ സ്ഥലത്ത് അടിയന്തര പുനരധിവാസം ഉറപ്പാക്കാനും സർക്കാർ തലത്തിൽ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ഏക ആവശ്യം.

ദുരന്തത്തിൽ കടകമ്പോളങ്ങളും ജീവിതമാർഗങ്ങളും തകർന്നടിഞ്ഞ വ്യാപാരികൾക്ക് ഇതുവരെ അർഹമായ നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. പ്രകൃതിയുടെ താണ്ഡവത്തിൽ ഏക്കറുകണക്കിന് കൃഷിഭൂമിയും വിളകളും നശിച്ചുപോയ കർഷകർക്കും ചില്ലിക്കാശ് പോലും ആശ്വാസധനമായി ലഭിച്ചിട്ടില്ലെന്നത് ദുരന്തത്തിന്റെ ആഘാതം കൂട്ടുന്നു. കൃഷിയും കച്ചവടവും ഒരുപോലെ തകർന്നതോടെ പ്രദേശത്തെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

അതേസമയം , വിലങ്ങാട് മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയ 29 വീടുകൾക്ക് കളക്ടർ നിർമ്മാണ അനുമതി നൽകി. ഇതേ തുടർന്ന് ജന പ്രതിനിധികളുടെ കളക്ടറേറ്റ് സമരം പിൻ വലിച്ചു. എന്നാൽ വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെ നിർമ്മാണ നിയന്ത്രണം പിൻവലിച്ചു എന്ന രീതിയിൽ ചില പത്രങ്ങളിൽ വന്ന വാർത്ത തികച്ചും തെറ്റാണെന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാർ വ്യക്തമാക്കി.

വിലങ്ങാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇപ്പോഴും ആ പ്രദേശത്തെ നിർമ്മാണങ്ങൾക്ക് അന്തിമ തീരുമാനം എടുക്കുന്നത്. ദുരന്ത ബാധിത മേഖലയായ വിലങ്ങാട് NIT കാലിക്കറ്റിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് ലിഡാർ സർവേ നടത്തുകയും ഐ-സ്കെച്ച് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

ഈ സർവേ റിപ്പോർട്ട് പഞ്ചായത്തിന് കൂടി കൈമാറണമെന്ന് ഭരണസമിതി തീരുമാനപ്രകാരം കളക്ടറോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട് കോൺഫിഡൻഷ്യൽ ആയതിനാൽ കൈമാറാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. 9, 10, 11 വാർഡുകളിൽ ബിൽഡിംഗ് പെർമിറ്റിന് പഞ്ചായത്തിൽ അപേക്ഷിച്ചാൽ, ആ അപേക്ഷകൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ചുകൊടുക്കും.

അതോറിറ്റി സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ശേഷം നിർമ്മാണ അനുമതി നൽകുന്നതിന് പഞ്ചായത്തിന് അനുവാദം നൽകുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ നിർമ്മാണ അനുമതിക്കുള്ള അപേക്ഷകൾ മാസങ്ങളായി തീർപ്പാക്കാതെ അതോറിറ്റിയിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ പ്രതിഷേധിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 30 ന് കളക്ടറേറ്റിന് മുന്നിൽ സമരം നടത്താനും തീരുമാനിച്ചിരുന്നു.

ഇതിനിടെ 29 വീട് നിർമ്മാണ അനുമതി അപേക്ഷകളിൽ കളക്ടർ 27.07.2026 ന് തീരുമാനം എടുത്ത് ഉത്തരവിറക്കി. അതോടൊപ്പം അതീവ ദുരന്ത സാധ്യത മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് 28.07.2026 ന് വാണിമേൽ, നരിപ്പറ്റ പഞ്ചായത്ത് സെക്രട്ടറിമാരുടെയും ആർ.ഡി.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് തീരുമാനമെടുത്ത് അത് സർക്കാരിന് അയച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 30ന് കളക്ടറേറ്റിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന സമരം നിർത്തിവെക്കാൻ തീരുമാനിച്ചതായും പ്രസിഡണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375442/kozhikode-vilangad-landslide-2nd-anniversary-rehabilitation-demand)