#Chikkamagaluru #Murder #Hit And Run #Karnataka Crime #Yashwant #Sakharayapatna Police
ചിക്കമഗളൂരു: ( https://truevisionnews.com/) ചിക്കമഗളൂരുവിൽ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി റോഡപകടമാക്കി ചിത്രീകരിച്ച കേസിൽ ചുരുളഴിഞ്ഞു. സാമ്പത്തിക തർക്കത്തെ തുടർന്ന് യശ്വന്ത് എന്ന ഇരുപത്തിയാറുകാരനെ കൊലപ്പെടുത്തിയ ശേഷം, കൊലപാതകം അപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ഓട്ടോറിക്ഷ കൊണ്ടിടുകയായിരുന്നു. ഒന്നര മാസം നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് സച്ചിനെ സഖരായപട്ടണ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 12-നാണ് ഹിരേഗൗജ ഗ്രാമത്തിന് സമീപമുള്ള ദേശീയപാതയിൽ യശ്വന്തിന്റെ മൃതദേഹവും മറിഞ്ഞുകിടന്ന ചരക്ക് ഓട്ടോറിക്ഷയും കണ്ടെത്തിയത്. റോഡപകടമെന്ന് കരുതിയ ഈ സംഭവത്തിൽ, യശ്വന്ത് സഞ്ചരിച്ചിരുന്ന ബൈക്ക് സ്ഥലത്തുണ്ടാകാതിരുന്നതാണ് പൊലീസിന് സംശയമുണ്ടാക്കിയത്.
തുടർന്ന് നടത്തിയ സൈബർ-ശാസ്ത്രീയ അന്വേഷണത്തിൽ വിജയനഗർ സ്വദേശിയായ സുഹൃത്ത് സച്ചിൻ കസ്റ്റഡിയിലായി. കാർ വിൽപ്പനയുമായി ബന്ധപ്പെട്ട പണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അതിനുശേഷം യാതൊന്നും അറിയാത്തതുപോലെയായിരുന്നു സച്ചിന്റെ പെരുമാറ്റം.
കൊലപാതകത്തിന് ശേഷം യശ്വന്തിന്റെ ബൈക്ക് മാറ്റിയ പ്രതി, ഇതൊരു വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിന് സമീപം ഓട്ടോറിക്ഷ കൊണ്ടിടുകയായിരുന്നു. എന്നാൽ കാണാതായ ബൈക്കിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ സൈബർ-ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിൽ പ്രതി വലയിലാവുകയായിരുന്നു.
Content Highlight: Chikkamagaluru Fake Hit And Run Case: 26-Year-Old Murdered By Friend Over Money Dispute
#Chikkamagaluru #Murder #Hit And Run #Karnataka Crime #Yashwant #Sakharayapatna Police




































