---
title: "പാമ്പിനെ കണ്ടെന്ന് കള്ളം; ആദ്യ രണ്ട് ശ്രമങ്ങളും പരാജയം; മൂന്നാം തവണ കേതനെ കൊന്നുതള്ളി കാമുകിയും കാമുകനും, പിന്നിൽ മാസങ്ങളുടെ ആസൂത്രണം"
english_title: "The murder of the fiancé, along with her lover, took place after months of planning."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368325/the-murder-of-the-fianc-along-with-her-lover-took-place-after-months-of-planning"
published_at: "2026-06-25T14:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ce80f80706_CRIME.jpg"
keywords: ["Murder", "Fiancé", "The murder of Ketan Agarwal"]
---

# പാമ്പിനെ കണ്ടെന്ന് കള്ളം; ആദ്യ രണ്ട് ശ്രമങ്ങളും പരാജയം; മൂന്നാം തവണ കേതനെ കൊന്നുതള്ളി കാമുകിയും കാമുകനും, പിന്നിൽ മാസങ്ങളുടെ ആസൂത്രണം

> **Lead Summary:** **** വിവാഹം വേണ്ടെന്നുവെക്കാൻ കുടുംബത്തിന്റെ നാണക്കേട് ഭയന്ന യുവതി, പ്രതിശ്രുത വരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷം. ഓൺലൈനായി കൊലപാതക രീതികൾ പഠിച്ചും അഞ്ചു മാസത്തിനിടെ രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചും സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

## Article Content

**** വിവാഹം വേണ്ടെന്നുവെക്കാൻ കുടുംബത്തിന്റെ നാണക്കേട് ഭയന്ന യുവതി, പ്രതിശ്രുത വരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷം. ഓൺലൈനായി കൊലപാതക രീതികൾ പഠിച്ചും അഞ്ചു മാസത്തിനിടെ രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചും സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇഷ്ടമല്ലായിരുന്നെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറാമായിരുന്നില്ലെ? കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമായിരുന്നെങ്കില്‍ കാമുകനൊപ്പം ഒളിച്ചോടാനുമാവുമായിരുന്നു. എന്നിട്ടും എന്തിന് പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനെ കൊന്നു എന്ന ചോദ്യം കസ്റ്റഡിയിലുള്ള പ്രതികളോട് പൊലീസ് ആവര്‍ത്തിച്ച് ചോദിച്ചു.

സമൂഹത്തിന് മുന്നില്‍ കുടുംബത്തിനുണ്ടാവുന്ന നാണക്കേട് ഭയന്നാണാണ് മറ്റ് വഴികള്‍ക്ക് പകരം കൊലപാതകം തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിക്കുകയാണ് പ്രതിയ സിയ ഗോയല്‍. കൊലപാതകത്തിന് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പാണ് നടത്തിയത്. അഞ്ച് മാസത്തിനിടെ രണ്ടായിരത്തിലേറെ തവണ കാമുകന്‍ ചേതന്‍ ചൌധരിയുമായി സിയ ഫോണില്‍ സംസാരിച്ചു.

വാട്‌സ്ആപ്പ് കോളിന് പുറമെയാണിത്. പലപ്പോഴും രണ്ടും മൂന്നും മണിക്കൂര്‍ നീണ്ട സംസാരം. ഇന്റര്‍നെറ്റില്‍ പലതരം കൊലപാതക രീതിയെക്കുറിച്ച് പ്രതികള്‍ തെരഞ്ഞു. രണ്ട് തവണ ശ്രമം നടത്തി. മൂന്നാം തവണയാണ് വിജയിച്ചത്.അതുവരെ യാതൊരു സംശയവും തോന്നിക്കാതെ കേതനെ അത്രമേല്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയായി സിയ അഭിനയിച്ചു.

മൂന്നാം ശ്രമം പരാജയപ്പെട്ടാല്‍ മഹാബലേശ്വറില്‍ എത്തിച്ച് അടുത്ത ശ്രമം നടത്താനും പദ്ധതിയുണ്ടായിരുന്നു. ലോഹഗട്ടില്‍ വച്ച് കൊലപാതകത്തിന് നാല് ദിവസം മുന്‍പും സിയയും കേതനും പോയിരുന്നു. അന്ന് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും കേതന്‍ വീണില്ല.

പാമ്പിന് കണ്ട് പേടിച്ച് തള്ളിപ്പോയതാണെന്ന് സിയ അന്ന് കള്ളവും പറഞ്ഞു. നിരന്തരം എന്തിന് ലോഹഗട്ട് കോട്ടയിലേക്ക് പോയെന്ന് കേതന്റെ കുടുംബം സിയയോട് ചോദിച്ചെങ്കിലും പരുങ്ങി. ഇതോടെയാണ് സംശയം ബലപ്പെടുന്നത്. പ്രതികള്‍ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368325/the-murder-of-the-fianc-along-with-her-lover-took-place-after-months-of-planning)