---
title: "നിപയില്‍ ആശ്വാസം; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു"
english_title: "Relief in Nipah Another person on contact list discharged from hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366640/relief-in-nipah-another-person-on-contact-list-discharged-from-hospital"
published_at: "2026-06-17T20:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32bc61efa70_Nipah.jpg"
keywords: ["Latest News", "Nipah Virus", "Health Department", "Kozhikode Medical College"]
---

# നിപയില്‍ ആശ്വാസം; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

> **Lead Summary:** കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായതിനെ തുടർന്ന് ഒരാൾ കൂടി ആശുപത്രി വിട്ടു. നിലവില്‍ 9 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

## Article Content

കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായതിനെ തുടർന്ന് ഒരാൾ കൂടി ആശുപത്രി വിട്ടു. നിലവില്‍ 9 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

സമ്പര്‍ക്ക പട്ടികയിലുള്ള 4 പേര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ 104 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

അതേസമയം പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. കോഴിക്കോട് ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. വളയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 14 ലാണ് യുപി സ്വദേശിക്ക് രോഗബാധ കണ്ടെത്തിയത്.

കോഴിക്കോട് ജില്ലയില്‍ നേരത്തെ അതിഥി തൊഴിലാളി ഉള്‍പ്പടെയുള്ളവര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366640/relief-in-nipah-another-person-on-contact-list-discharged-from-hospital)