---
title: "കോഴിക്കോട് നിപ ജാഗ്രത: രാമനാട്ടുകരയിൽ നിരീക്ഷണം ശക്തം; നിലവിൽ കണ്ടെയ്ൻമെന്റ് സോണില്ലെന്ന് ആരോഗ്യവകുപ്പ്"
english_title: "Kozhikode Medical College, Nipah, Nipah alert, surveillance is strong in Ramanattukara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365414/kozhikode-medical-college-nipah-nipah-alert-surveillance-is-strong-in-ramanattukara"
published_at: "2026-06-12T09:02:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a2b7e06705ec_NIPJ.jpg"
keywords: ["Kozhikode Medical College", "Nipah", "Nipah Alert", "Ramanattukara", "Surveillance Is Strong"]
---

# കോഴിക്കോട് നിപ ജാഗ്രത: രാമനാട്ടുകരയിൽ നിരീക്ഷണം ശക്തം; നിലവിൽ കണ്ടെയ്ൻമെന്റ് സോണില്ലെന്ന് ആരോഗ്യവകുപ്പ്

> **Lead Summary:** **കോഴിക്കോട് : ** ഫാറൂഖ് കോളജിനു സമീപം താമസിക്കുന്ന ഗൃഹനാഥന് നിപ സ്ഥിരീകരിച്ചതോടെ രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്നവരിലേക്ക് രോഗം വ്യാപിക്കുന്ന ഘട്ടത്തിലെത്തുകയാണെങ്കിൽ മാത്രം കണ്ടെയ്ൻമെന്‍റ് സോണുകൾ ആക്കി തിരിക്കാനാണ് ലക്ഷ്യമിടുന്നത്.

## Article Content

**കോഴിക്കോട് : ** ഫാറൂഖ് കോളജിനു സമീപം താമസിക്കുന്ന ഗൃഹനാഥന് നിപ സ്ഥിരീകരിച്ചതോടെ രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്നവരിലേക്ക് രോഗം വ്യാപിക്കുന്ന ഘട്ടത്തിലെത്തുകയാണെങ്കിൽ മാത്രം കണ്ടെയ്ൻമെന്‍റ് സോണുകൾ ആക്കി തിരിക്കാനാണ് ലക്ഷ്യമിടുന്നത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിക്കപെട്ട 43 കാരന് നിപയുമായി ബന്ധപെട്ട ചില പരിശോധനകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടത്തിയതിന്‍റെ ഭാഗമായി നിപ വൈറസ് സ്ഥിരീകരിച്ചതായി കണ്ടെത്തിയിരുന്നു.

ഫലം പുറത്തുവന്ന ബുധനാഴ്ച രാത്രി തന്നെ ഫാറൂഖ് കോളജിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമായി കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിങ്ങ് ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

കാരാട് ഭാഗത്തു പ്രവർത്തിച്ചിരുന്ന സോപ്പ് നിർമാണ യൂനിറ്റ് വളരെക്കാലമായി അടഞ്ഞുകിടക്കുകയാണ്. ഈ സ്ഥാപനത്തിനകം ശുചീകരിക്കുന്ന വേളയിൽ വവ്വാലുകൾ അവിടെ തമ്പടിച്ചിരുന്നത് കണ്ടിട്ടുണ്ടായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു.

വവ്വാലുകളുടെ കാഷ്ടം ഒഴിവാക്കുന്ന സമയത്ത് ശ്വസന നാളത്തിലൂടെ പൊടി രൂപത്തിൽ ഇത് ശരീരത്തിലേക്ക് കയറാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം.

രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വിവിധ ആശുപത്രികളിലും സ്കാനിങ് കേന്ദ്രങ്ങളിലും ചികിത്സ തേടിയതിനാൽ സമ്പർക്ക പട്ടിക വിപുലമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരേയും ചികിത്സ നൽകിയ ആരോഗ്യ പ്രവർത്തകരെയും കണ്ടെത്തി നിരീക്ഷിക്കാൻ പ്രത്യേക വിഭാഗത്തിനെ രംഗത്തിറക്കിയിട്ടുണ്ട്.

ക്വാറന്റീൻ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതോടൊപ്പം ഇവരുടെ ആരോഗ്യ നില വിലയിരുത്തുന്നുണ്ട്. കൂടാതെ,രാമനാട്ടുകര നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലുമായി പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. കൺട്രോൾ റൂം പ്രവർത്തനം സജ്ജമാക്കിയതോടൊപ്പം രോഗിയുടെ സഞ്ചാരപാത കണ്ടെത്തുന്നതിനുള്ള റൂട്ട് മാപ്പ് തയാറാക്കുന്ന നടപടികളും ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365414/kozhikode-medical-college-nipah-nipah-alert-surveillance-is-strong-in-ramanattukara)