കണ്ണൂർ: (https://truevisionnews.com/) പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്നും അതിൽ ബന്ധുത്വത്തിന് സ്ഥാനമില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്.
പാർട്ടി വിട്ട ടികെ ഗോവിന്ദന്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെകെ രാഗേഷ്. സ്ഥാനാർത്ഥിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വം അല്ലെന്നും കെകെ രാഗേഷ് കൂട്ടിച്ചേർത്തു. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർത്ഥികളായിട്ടുണ്ട്.
സംഘടനാ പ്രവർത്തനം കൂടി പരിഗണിച്ചാണ് തീരുമാനം. പികെ ശ്യാമളക്ക് വിപുലമായ പ്രവർത്തനപരിചയമുണ്ട്. ടികെ ഗോവിന്ദനെതിരെ രൂക്ഷമായ ഭാഷയിലാണ് കെകെ രാഗേഷ് പ്രതികരിച്ചത്. സ്വന്തം പേര് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് ഗോവിന്ദൻ തന്നെയാണെന്നും അദ്ദേഹത്തിന് പാർലമെന്ററി പദവികളോടുള്ള അമിത താൽപ്പര്യമാണ് (പാർലമെന്ററി മോഹം) ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി വിട്ടയാളുടെ വ്യക്തിപരമായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ജില്ലാ സെക്രട്ടറി കൂട്ടിചേർത്തു.
Content Highlight: KKRagesh says the party has decided on PKShyamala's candidacy;




















.jpeg)









