'സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്, മന്ത്രിക്കുനേരെ നടന്നത് ഗുണ്ടായിസം' - എംവി ഗോവിന്ദൻ


2026-02-26T10:16:00

ആലപ്പുഴ: (https://truevisionnews.com/) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധം കേവലമൊരു പ്രതിഷേധമല്ലെന്നും, അത് കൃത്യമായ ആസൂത്രിത ഗൂഢാലോചനയും ഗുണ്ടായിസവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.

മന്ത്രിക്ക് അരികിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. വിഡി സതീശന്‍റെ നുണയാത്രയുടെ പുതിയ നുണയാണിത്. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകർക്കാൻ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം നടത്തുന്നത്. ചില സംഭവങ്ങളെ പാർവ്വതീകരിക്കുകയാണ്.

ഇത് കനഗോലു സിദ്ദാന്തമാണ്. അതിനെ ജനം തിരിച്ചറിയും. വീണ ജോർജിന്‍റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ചു. ഇതേ വിഭാഗമാണ് ഇന്നലെയും മന്ത്രിയെ ആക്രമിച്ചത്. ബോധപൂർവ്വ കടന്നാക്രമണം നടത്താനാണ് ശ്രമം. അക്രമത്തിൽ നുണ പറഞ്ഞ് രക്ഷപെടാൻ ആണ് ഇപ്പോൾ ശ്രമം. സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്. അവർ പ്രതിഷേധം തുടരട്ടെയെന്നും ജനാധിപത്യ സമൂഹത്തിൽ അതിന് അവകാശം ഉണ്ടെന്നും എന്നാൽ, ഇത്തരം അക്രമം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കും. ദൃശ്യങ്ങളിൽ ആക്രമണം ഇല്ലെന്നത് ന്യായീകരണ വാദവും എംവി ഗോവിന്ദൻ തള്ളി. വിഡീയോ സൂക്ഷിച്ചു നോക്കിയാൽ മനസിലാകുമെന്നും പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.





Content Highlight: MVGovindan says attack on Minister VeenaGeorge was a planned conspiracy

Next TV

Top Stories










adimage adimage
Entertainment News