---
title: "മൃതദേഹത്തിനടുത്തിരുന്ന് മദ്യപാനം, ക്രൂരമായ ലൈംഗിക വൈകൃതങ്ങൾ; എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ സഹപാഠി പിടിയിൽ"
english_title: "Classmate arrested for murder of MBA student, drinking alcohol near dead body, brutal sexual abuse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342447/classmate-arrested-for-murder-of-mba-student-drinking-alcohol-near-dead-body-brutal-sexual-abuse"
published_at: "2026-02-17T13:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69941b051efb7_drinking_alcohol_near_dead_body,_brutal_sexual_abuse.jpg"
keywords: []
---

# മൃതദേഹത്തിനടുത്തിരുന്ന് മദ്യപാനം, ക്രൂരമായ ലൈംഗിക വൈകൃതങ്ങൾ; എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ സഹപാഠി പിടിയിൽ

> **Lead Summary:** ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ എംബിഎ വിദ്യാർത്ഥിനി ക്രൂരമായ കൊലപാതകത്തിന് ഇരയായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാണാതായി നാലാം ദിവസം സഹപാഠിയുടെ വാടകവീട്ടിൽ നിന്നാണ് 24-കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹം തിരിച്ചറിയാൻ പിതാവിനെ സഹായിച്ചത് മകൾ ധരിച്ചിരുന്ന സോക്സുകളായിരുന്നു.

## Article Content

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ എംബിഎ വിദ്യാർത്ഥിനി ക്രൂരമായ കൊലപാതകത്തിന് ഇരയായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാണാതായി നാലാം ദിവസം സഹപാഠിയുടെ വാടകവീട്ടിൽ നിന്നാണ് 24-കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹം തിരിച്ചറിയാൻ പിതാവിനെ സഹായിച്ചത് മകൾ ധരിച്ചിരുന്ന സോക്സുകളായിരുന്നു.

ജനന സർട്ടിഫിക്കറ്റിലെ തിരുത്തലുകൾക്കായി അപേക്ഷ നൽകിയ ശേഷം, സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയെത്താം എന്ന് വീട്ടുകാരോട് പറഞ്ഞാണ് യുവതി ഇറങ്ങിയത്. എന്നാൽ പിന്നീട് മകളെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ സഹപാഠിയായ പിയൂഷ് ധംനോദിയയുടെ താമസസ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

യുവതി ക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങൾക്ക് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി പിയൂഷിനെ മുംബൈയിൽ നിന്ന് പോലീസ് പിടികൂടി. പ്രണയാഭ്യർത്ഥന നിരസിച്ചതാണോ അതോ മറ്റ് തർക്കങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

ഫെബ്രുവരി 10നാണ് യുവതിയെ കാണാതായത്. കോളേജ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ 24കാരിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് പിയൂഷ് ഒളിവിൽ പോയത്. കഴിഞ്ഞ സെപ്തംബർ മാസം മുതൽ 24കാരി പിയൂഷുമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവാവ് അവകാശപ്പെടുന്നത്. അടുത്തിടെ യുവതിയുടെ ഫോണിൽ ഒരു ഡേറ്റിംഗ് ആപ്പ് കണ്ടതാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് യുവാവ് മൊഴി നൽകിയത്. യുവതി മറ്റാരുമായോ പ്രണയത്തിലാണെന്ന സംശയവും വിവാഹത്തേക്കുറിച്ചുള്ള സംസാരത്തിനിടെയുണ്ടായ വാക്കേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. അടച്ചിട്ട മുറിയിൽ നിന്ന് ദുർഗന്ധം വരുന്നതായി അയൽവാസി പരാതിപ്പെട്ടതോടെയാണ് പൊലീസ് പിയൂഷിന്റെ വാടക ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിൽ വച്ച് പിയൂഷ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. വിസമ്മതിച്ച യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങളാണ് യുവാവിന്റെ മുഖം മറച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പിയൂഷ് അയച്ചത്. ഇതിനു ശേഷം പിയൂഷ് യുവതിയുടെ കാലുകളും കെട്ടുകയും കണ്ണ് മൂടിക്കെട്ടി. യുവതി എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകി നെഞ്ചിൽ കയറി ഇരുന്നു. ശ്വാസംമുട്ടി പെണ്‍കുട്ടി മരിക്കുന്നത് വരെ ഇരുത്തം തുടര്‍ന്നു. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയെന്നും പിയൂഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കൊലയ്ക്കു ശേഷം മുറിയില്‍ നിന്നും പുറത്തിറങ്ങിയ പീയുഷ് മദ്യവുമായി തിരിച്ചുവന്നു. മൃതദേഹത്തിനടുത്തിരുന്ന് മദ്യപിച്ച ശേഷം മൃതദേഹത്തേയും ലൈംഗികമായി ഉപയോഗിച്ചു. ശേഷം വസ്ത്രം മാറി പുറത്തേക്കിറങ്ങി മുംബൈയിലേക്ക് പോവുകയായിരുന്നു. പീയുഷും യുവതിയും ഒന്നിച്ചുള്ള പതിനൊന്നോളം ദൃശ്യങ്ങള്‍ കോളേജ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. യുവതിയുടെ ഫോണില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്തുപോയത്. ദൃശ്യങ്ങള്‍ യുവതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി, കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ അയക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് പിയൂഷ് തന്നെയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. മുംബൈയിൽ പല ഹോട്ടലുകളിൽ താമസിച്ച യുവാവ് കുറ്റബോധം തോന്നി യുവതിയുടെ ആത്മാവുമായി സംസാരിക്കാൻ ദുർമന്ത്രവാദത്തിൽ ഏർപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342447/classmate-arrested-for-murder-of-mba-student-drinking-alcohol-near-dead-body-brutal-sexual-abuse)