---
title: "പ്രണയപ്പകയിൽ ക്രൂരത; കാമുകന്റെ ഭാര്യയെയും മകനെയും യുവതി തീകൊളുത്തി കൊന്ന് യുവതി "
english_title: "Woman sets lover's wife and son on fire to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339516/woman-sets-lovers-wife-and-son-on-fire-to-death"
published_at: "2026-02-01T19:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f5a2751d92_crime.jpg"
keywords: []
---

# പ്രണയപ്പകയിൽ ക്രൂരത; കാമുകന്റെ ഭാര്യയെയും മകനെയും യുവതി തീകൊളുത്തി കൊന്ന് യുവതി 

> **Lead Summary:** **ഹൈദരാബാദ്: **കൊടും ക്രൂരത ..... പ്രണയബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാമുകനായ യുവാവിന്റെ ഭാര്യയെയും നാല് വയസ്സുകാരനായ മകനെയും തീകൊളുത്തി കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ നാൽ​ഗൊണ്ട ജില്ലയിലാണ് സംഭവം .

## Article Content

**ഹൈദരാബാദ്: **കൊടും ക്രൂരത ..... പ്രണയബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാമുകനായ യുവാവിന്റെ ഭാര്യയെയും നാല് വയസ്സുകാരനായ മകനെയും തീകൊളുത്തി കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ നാൽ​ഗൊണ്ട ജില്ലയിലാണ് സംഭവം .

ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെയും ആറുമാസം പ്രായമായ കുഞ്ഞിനെയും ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്താനായില്ല. പ്രതിയായ ലക്ഷ്മി എന്ന യുവതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവുമായി ലക്ഷ്മി ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബത്തെ ഉപേക്ഷിച്ച് തന്നോടൊപ്പം വരണമെന്ന് ലക്ഷ്മി യുവാവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതിരുന്നതിനെത്തുടർന്ന്, ഭാര്യയെയും മകനെയും വകവരുത്തിയാൽ യുവാവ് തന്റേതാകുമെന്ന് ലക്ഷ്മി കരുതിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

യുവാവിന്റെ ഭാര്യയും കുഞ്ഞും വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ജനലിലൂടെ പെട്രോൾ ഒഴിച്ച ശേഷം ലക്ഷ്മി തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ലക്ഷ്മിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ജില്ലാ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339516/woman-sets-lovers-wife-and-son-on-fire-to-death)