---
title: "കോഴിക്കോട്ടെ യുവതിയുടെ കൊലപാതകം: 'കൊലപാതകത്തില്‍ കുറ്റബോധമുണ്ട്', ഇൻഡസ്ട്രിയൽ യൂണിറ്റിലെത്തിച്ച് തെളിവെടുപ്പ്  നടത്തി"
english_title: "Evidence collection conducted in connection with the murder of a young woman in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339078/evidence-collection-conducted-in-connection-with-the-murder-of-a-young-woman-in-kozhikode-new-new"
published_at: "2026-01-30T11:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c4b8b1a942_creime.jpg"
keywords: []
---

# കോഴിക്കോട്ടെ യുവതിയുടെ കൊലപാതകം: 'കൊലപാതകത്തില്‍ കുറ്റബോധമുണ്ട്', ഇൻഡസ്ട്രിയൽ യൂണിറ്റിലെത്തിച്ച് തെളിവെടുപ്പ്  നടത്തി

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് മാളിക്കടവിൽ യുവതി കൊല്ലപ്പെട്ട കേസിൽ നിർണ്ണായക നീക്കവുമായി പോലീസ്. പ്രതിയായ വൈശാഖനെ കൊലപാതകം നടന്ന മാളിക്കടവിലെ ഇൻഡസ്ട്രിയൽ യൂണിറ്റിലെത്തിച്ച് പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.

## Article Content

**കോഴിക്കോട്: **കോഴിക്കോട് മാളിക്കടവിൽ യുവതി കൊല്ലപ്പെട്ട കേസിൽ നിർണ്ണായക നീക്കവുമായി പോലീസ്. പ്രതിയായ വൈശാഖനെ കൊലപാതകം നടന്ന മാളിക്കടവിലെ ഇൻഡസ്ട്രിയൽ യൂണിറ്റിലെത്തിച്ച് പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.

ജ്യൂസ് വാങ്ങിയ കടയിലും, ഉറക്ക ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖൻ പറഞ്ഞു. കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാം എന്നും വൈശാഖൻ പറഞ്ഞു.

കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.  പതിനാറുവയസുമുതൽ തന്നെ വൈശാഖൻ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു.

ഇക്കകഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തിൽ വച്ച് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. എലത്തൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും കഴിഞ്ഞ ദിവസം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.

അതേസമയം എലത്തൂരിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു . കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതി വൈശാഖൻ തന്നെയാണ് യുവതി ജീവനൊടുക്കിയെന്ന് അറിയിച്ച് ഭാര്യയെ വിളിച്ചു വരുത്തിയത്.

ഇരുവരും ചേർന്നാണ് മൃതദേഹം കാറിൽ കയറ്റിയത്. ഈ മാസം 24നാണ് കൊലപാതകം നടന്നത്. വൈശാഖന്‍റെ വര്‍ക്ക് ഷോപ്പിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേര്‍ക്കും കൂടെ ജീവനൊടുക്കാമെന്ന് പറഞ്ഞാണ് വൈശാഖന്‍ യുവതിയെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ യുവതിയെ കൊന്ന ശേഷം വൈശാഖന്‍ സ്ഥലം വിട്ടു. പിന്നീട് ഭാര്യയെ വിളിച്ചുവരുത്തി രണ്ടുപേരും കൂടെ മൃതദേഹം കാറില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വൈശാഖും മരിച്ച യുവതിയും തമ്മില്‍ ഏറെ നാളായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ഭാര്യ അറിയുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് വൈശാഖന്‍ പൊലീസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339078/evidence-collection-conducted-in-connection-with-the-murder-of-a-young-woman-in-kozhikode-new-new)