---
title: "ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകൾ നാലുമാസത്തിനുള്ളിൽ നികത്തണമെന്ന് സുപ്രീംകോടതി"
english_title: "Supreme Court says faculty vacancies in higher education institutions should be filled within four months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337189/supreme-court-says-faculty-vacancies-in-higher-education-institutions-should-be-filled-within-four-months"
published_at: "2026-01-20T07:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696ee3bc1c42f_court.jpg"
keywords: []
---

# ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകൾ നാലുമാസത്തിനുള്ളിൽ നികത്തണമെന്ന് സുപ്രീംകോടതി

> **Lead Summary:** **ന്യൂഡൽഹി:** രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകൾ നാലുമാസത്തിനുള്ളിൽ നികത്തണമെന്ന് സുപ്രീംകോടതി.

## Article Content

**ന്യൂഡൽഹി:** രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകൾ നാലുമാസത്തിനുള്ളിൽ നികത്തണമെന്ന് സുപ്രീംകോടതി.

യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർ, രജിസ്ട്രാർ തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ടായാൽ ഒരു മാസത്തിനകം നിയമനം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജസ്റ്റിസ് ജെ.ബി. പർദ്ദീവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദ്ദേശം നൽകിയത്.

മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ് വിതരണങ്ങൾ അധികൃതർ നാലു മാസത്തിനകം പൂർത്തിയാക്കണം. വിവിധ സമ്മർദങ്ങളിൽപെട്ട് ഞെരുങ്ങുന്ന വിദ്യാർഥികൾക്കിടയിലെ ആത്മഹത്യനിരക്ക് ഞെട്ടിക്കുന്ന തോതിലേക്ക് വർധിച്ചതും 38 പേജുള്ള ഉത്തരവിൽ കോടതി പറഞ്ഞു.

സ്ഥാപനത്തിന്‍റെ പിൻബലമില്ലാതുള്ള വിപുലീകരണ പ്രവർത്തനങ്ങൾ വിദ്യാർഥികളെ സമ്മർദത്തിലാക്കുകയാണ് ചെയ്യുക. അതാണ് കാമ്പസുകളിലെ ദുരന്ത സംഭവങ്ങൾക്കിടയാക്കുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി നിയമിച്ച ദേശീയ ടാസ്‍ക് ഫോഴ്‌സ് നടത്തിയ സർവേയിൽ വേണ്ടത്ര അധ്യാപകരില്ലാത്തതും സുതാര്യമല്ലാത്ത പ്ലേസ്‍മെന്‍റ് പ്രക്രിയകളും കാർക്കശ്യത്തോടെയുള്ള ഹാജർ നയങ്ങളും പരീക്ഷാ മൂല്യനിർണയ രീതികളുമൊക്കെയാണ് വിദ്യാർഥികൾ എടുത്തു പറഞ്ഞ പ്രശ്നങ്ങൾ. ഇവയൊക്കെ വരുത്തുന്ന സമ്മർദം താങ്ങേണ്ടിവരുന്നത് വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337189/supreme-court-says-faculty-vacancies-in-higher-education-institutions-should-be-filled-within-four-months)