---
title: "രാഹുലെവിടെ ? അയാളുമായി തനിക്ക് നേരിട്ട് ബന്ധമില്ല, ബെംഗളൂരുവിൽ എത്തിക്കുക മാത്രമേ ചെയ്തുള്ളു; കസ്റ്റഡിയിലായ മലയാളി ഡ്രൈവറിന്റെ മൊഴി "
english_title: "Rahul is still absconding in Mangkoota, statement of the Malayali driver who was taken into custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329305/rahul-is-still-absconding-in-mangkoota-statement-of-the-malayali-driver-who-was-taken-into-custody"
published_at: "2025-12-04T11:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69311e494e931_rahul_2.jpg"
keywords: []
---

# രാഹുലെവിടെ ? അയാളുമായി തനിക്ക് നേരിട്ട് ബന്ധമില്ല, ബെംഗളൂരുവിൽ എത്തിക്കുക മാത്രമേ ചെയ്തുള്ളു; കസ്റ്റഡിയിലായ മലയാളി ഡ്രൈവറിന്റെ മൊഴി 

> **Lead Summary:** **തിരുവനന്തപുരം: ** രാഹുലുമായി തനിക്ക് ബന്ധമില്ല, അവിടെ എത്തിക്കുക മാത്രമേ ചെയ്തുള്ളുവെന്ന് കസ്റ്റഡിയിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ.

## Article Content

**തിരുവനന്തപുരം: ** രാഹുലുമായി തനിക്ക് ബന്ധമില്ല, അവിടെ എത്തിക്കുക മാത്രമേ ചെയ്തുള്ളുവെന്ന് കസ്റ്റഡിയിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ.

രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവറാണ് അല്പസമയം മുൻപ് എസ് ഐ ടി യുടെ പിടിയിലായത്. ഇയാൾക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ആണ് ഡ്രൈവർ പൊലീസിനു മൊഴി നൽകിയത്.

ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചിലയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും രാഹുലിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇയാൾ മലയാളിയാണ്. എട്ടാം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്ന് കണ്ടെത്തി.

ഇതോടെ കര്‍ണാടക – കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി. എംഎല്‍എ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിനമാണ്. പൊലീസില്‍ നിന്ന് വിവരം ചോരുന്നതായി അന്വേഷണസംഘത്തിനു സംശയമുണ്ട്. എസ്ഐടി നീക്കങ്ങള്‍ രഹസ്യമായിരിക്കണമെന്നാണ് ഉന്നതതല നിർദേശം.

ഇന്നലെ വൈകിട്ടോടെ രാഹുൽ പിടിയിലായതായി അഭ്യൂഹങ്ങൾ പരന്നെങ്കിലും രാഹുലിനെ കണ്ടെത്താൻ പോലും സാധിച്ചിട്ടില്ല എന്നാണ് പൊലീസ് ഔദ്യോഗികമായി പറയുന്നത്. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ‌ പുറത്തുവന്നുു.

2023ലാണ് രാഹുൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നൽകിയാണ് പരാതിക്കാരിയെ പീഡിച്ചതെന്നും എഫ്ഐആറിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329305/rahul-is-still-absconding-in-mangkoota-statement-of-the-malayali-driver-who-was-taken-into-custody)