---
title: "'സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തി', വളർത്തുകോഴിയെ ക്രൂരമായി കഴുത്തറുത്ത് കൊന്ന  യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി"
english_title: "A young man was beaten to death for killing a pet chicken at a dargah in Ludhiana."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319823/a-young-man-was-beaten-to-death-for-killing-a-pet-chicken-at-a-dargah-in-ludhiana"
published_at: "2025-10-10T15:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8db089509a_kozhi.jpg"
keywords: []
---

# 'സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തി', വളർത്തുകോഴിയെ ക്രൂരമായി കഴുത്തറുത്ത് കൊന്ന  യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി

> **Lead Summary:** ലുധിയാനയിലെ ഒരു ദർഗയിൽ (ശവകുടീരം) യുവാവിനെ മർദ്ദിക്കുകയും തല ചുമരിൽ ഇടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തതായി വ്യാഴാഴ്ച പൊലീസ് പറഞ്ഞു. ശവകുടീരത്തിന്റെ മുഖ്യ സൂക്ഷിപ്പുകാരന്റെ കോഴിയെ കൊന്നതിനാണ് യുവാവിനെ മർദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു. ദണ്ഡാരി കലൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള ശവകുടീരത്തിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ ഹർജീന്ദർ പാൽ എന്ന ബാബ പമ്മി ഷായെ അറസ്റ്റ് ചെയ്തതായി റെയിൽവേ പൊലീസ് വ്യക്തമാക്കി.

## Article Content

ലുധിയാനയിലെ ഒരു ദർഗയിൽ (ശവകുടീരം) യുവാവിനെ മർദ്ദിക്കുകയും തല ചുമരിൽ ഇടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തതായി വ്യാഴാഴ്ച പൊലീസ് പറഞ്ഞു. ശവകുടീരത്തിന്റെ മുഖ്യ സൂക്ഷിപ്പുകാരന്റെ കോഴിയെ കൊന്നതിനാണ് യുവാവിനെ മർദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു. ദണ്ഡാരി കലൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള ശവകുടീരത്തിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ ഹർജീന്ദർ പാൽ എന്ന ബാബ പമ്മി ഷായെ അറസ്റ്റ് ചെയ്തതായി റെയിൽവേ പൊലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ, നാല് വർഷത്തിലേറെയായി സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തിയിരുന്ന തന്റെ വെളുത്ത കോഴിയെ ക്രൂരമായി കൊലപ്പെടുത്തിയത് കണ്ടതിനെത്തുടർന്ന് തനിക്ക് ദേഷ്യം വന്നതായി ഷാ പറഞ്ഞതായി പൊലീസിനോട് പറഞ്ഞു.

ഉത്തർപ്രദേശിലെ ബലിയാൻ സ്വദേശിയും നിലവിൽ ലുധിയാനയിലെ മുണ്ടിയനിൽ താമസിക്കുന്നതുമായ 26 വയസ്സുള്ള ഉമേഷ് യാദവാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം താനും ബന്ധുവായ ഉമേഷും ദാൻഡ്രി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ബന്ധുവിനെ യാത്രയയച്ച ശേഷം മടങ്ങുകയായിരുന്നുവെന്ന് രാഹുൽ യാദവ് പൊലീസിന് നൽകിയ മൊഴി നൽകി. എന്നാൽ, ഉമേഷിന് അപസ്മാരം വന്നതിനാൽ അടുത്തുള്ള ദർഗയിൽ കിടത്തുകയായിരുന്നു. അവിടെ വെളുത്ത കോഴിയെയും കണ്ടിരുന്നു. അപസ്മാരത്തിനിടെ കോഴിയുടെ കഴുത്ത് പിരിക്കുകയും കോഴി ചാവുകയുമായിരുന്നെന്ന് രാഹുൽ പറഞ്ഞു.

ചത്ത കോഴിയെ കണ്ട് മൂന്നു പേരെത്തി തന്നെയും ഉമേഷിനെയും വടികൊണ്ട് അടിച്ചു. ശവകുടീരത്തിന്റെ പ്രധാന സൂക്ഷിപ്പുകാരനും കോഴിയുടെ ഉടമയുമായ ഹർജീന്ദറിനെയും വിളിച്ചു. തന്റെ കോഴി ചത്തുകിടക്കുന്നത് കണ്ട് കോപാകുലനായ ഹർജീന്ദർ ഉമേഷിനെ വടികൊണ്ട് അടിക്കുകയും തല ചുമരിൽ പലതവണ ഇടിച്ചതായും പിന്നീട് ഒരു മുറിയിൽ പൂട്ടിയിട്ടതായും രാഹുൽ പറഞ്ഞു. തന്റെ പിതാവിനെ വിളിച്ചുവരുത്തിയെങ്കിലും സംഭവസ്ഥലത്തെത്തിയ തന്റെ പിതാവ് ബജ്രംഗിയെയും ഹർജീന്ദറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ച് മുറിയിൽ പൂട്ടിയിട്ടു.

തിങ്കളാഴ്ച രാത്രി മുഖ്യസൂക്ഷിപ്പുകാരൻ അവരെ തുറന്ന് വിടുകയും പൊലീസിൽ പരാതിപ്പെടരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രി തന്നെ ഉമേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ ഉമേഷ് മരിച്ചതായി ആശുപത്രി അധികൃതർ പ്രഖ്യാപിച്ചു.

പ്രധാന പ്രതി നഗരം വിട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായതെന്ന് ലുധിയാന ജിആർപി സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ പൽവീന്ദർ സിങ് പറഞ്ഞു.ചോദ്യം ചെയ്യലിൽ, നാല് വർഷമായി താൻ ഒരു കുഞ്ഞിനെപ്പോലെ വളർത്തിയ തന്റെ കോഴിയോട് വൈകാരികമായി അടുപ്പമുണ്ടെന്നും അതിനെ ക്രൂരമായി കൊല്ലുന്നത് കണ്ടപ്പോൾ തനിക്ക് ദേഷ്യം വന്നതായും ഹർജീന്ദർ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. ഹർജീന്ദറിന്റെ കൂട്ടാളികളെ പിടികൂടാൻ ശ്രമം നടക്കുന്നുണ്ടെന്നും രാഹുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319823/a-young-man-was-beaten-to-death-for-killing-a-pet-chicken-at-a-dargah-in-ludhiana)