---
title: "യുവാവിനെ അക്രമിച്ച്  അവശനാക്കി, പിന്നാലെ മൊബൈൽ ഫോണ്‍ തട്ടിയെടുത്തു; രണ്ട് പ്രതികൾ പിടിയിൽ, ഒരാൾക്കായി തെരച്ചിൽ"
english_title: "A young man was assaulted and left incapacitated, then his mobile phone was stolen; two suspects arrested, search underway for one"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313865/a-young-man-was-assaulted-and-left-incapacitated-then-his-mobile-phone-was-stolen-two-suspects-arrested-search-underway-for-one"
published_at: "2025-09-09T22:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0627607771_bfbbcghgf.jpg"
keywords: []
---

# യുവാവിനെ അക്രമിച്ച്  അവശനാക്കി, പിന്നാലെ മൊബൈൽ ഫോണ്‍ തട്ടിയെടുത്തു; രണ്ട് പ്രതികൾ പിടിയിൽ, ഒരാൾക്കായി തെരച്ചിൽ

> **Lead Summary:** **തിരുവനന്തപുരം: [**യുവാവിനെ മര്‍ദിച്ച് അവശനാക്കിയശേഷം അയാളുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മൂന്നുപേരില്‍ രണ്ടുപ്രതികളെ അറസ്റ്റുചെയ്തു. ഒരാള്‍ ഒളിവില്‍പോയി. വട്ടിയൂര്‍ക്കാവ് ആദര്‍ശ് എന്ന ജിത്തു ,നിയാസ് എന്നിവരൊണ് അറസ്റ്റുചെയ്ത്. ഇവരുടെ സംഘത്തില്‍പ്പെട്ട പാച്ചല്ലൂര്‍ സ്വദേശി ആർഷിനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. വിളവൂർക്കൽ സി.എസ്.ഐ പള്ളിക്ക് സമീപം കിഴക്കിൻകര പുത്തൻ വീട്ടിൽ താമസിക്കുന്ന സിജുവിനെയാണ് ഇവർ ആക്രമിച്ചത്.

## Article Content

**തിരുവനന്തപുരം: [**യുവാവിനെ മര്‍ദിച്ച് അവശനാക്കിയശേഷം അയാളുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മൂന്നുപേരില്‍ രണ്ടുപ്രതികളെ അറസ്റ്റുചെയ്തു. ഒരാള്‍ ഒളിവില്‍പോയി. വട്ടിയൂര്‍ക്കാവ് ആദര്‍ശ് എന്ന ജിത്തു ,നിയാസ് എന്നിവരൊണ് അറസ്റ്റുചെയ്ത്. ഇവരുടെ സംഘത്തില്‍പ്പെട്ട പാച്ചല്ലൂര്‍ സ്വദേശി ആർഷിനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. വിളവൂർക്കൽ സി.എസ്.ഐ പള്ളിക്ക് സമീപം കിഴക്കിൻകര പുത്തൻ വീട്ടിൽ താമസിക്കുന്ന സിജുവിനെയാണ് ഇവർ ആക്രമിച്ചത്.

ഈ മാസം മൂന്നിന് പുലര്‍ച്ചെ 4.30 വലിയതുറ ജങ്ഷനിലെ കുരിശ്ശടിക്ക് മുന്നിലായിരുന്നു സംഭവം. കുരിശടിക്ക് മുന്നില്‍ തന്റെ പെണ്‍സുഹ്യത്തുമായി നിന്ന് സിജു ഫോട്ടൊയെടുക്കുന്ന സമയത്ത് കാറില്‍ അതുവഴി വരുകയായിരുന്ന പ്രതികള്‍ ഇവരെ അസഭ്യം പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ചതിന് പ്രതികള്‍ തിരികെ എത്തി സിജുവിനെ മര്‍ദിച്ച ശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു.

ഇവര്‍ വലിയതുറ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്.എച്ച്.ഒ. അശോക കുമാര്‍, എസ്.ഐ. എം. ഇന്‍സമാം, സി.പി.ഒ.മാരായ ഷഫീഖ്, അഭിലാഷ്, കിഷോര്‍,കിരണ്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികള്‍ പിടിയിലായത്. തിരുവല്ലം പോലീസിന്റെ ജീപ്പ് അടിച്ചുപൊട്ടിച്ചത്, പോലീസുകാരെ ആക്രമിച്ചതടക്കം നിരവധികേസുകളില്‍ പ്രതിയാണ് ആദര്‍ശ്. ലഹരി സംഘങ്ങള്‍ക്ക് അവ വാങ്ങുന്നതിന് പണം നല്‍കുന്നയാളാണ് നിയാസെന്നും വലിയതുറ പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313865/a-young-man-was-assaulted-and-left-incapacitated-then-his-mobile-phone-was-stolen-two-suspects-arrested-search-underway-for-one)