---
title: "പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലെ പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂറും കാവിക്കൊടിയും; 25 പേർക്കെതിരെ കേസ്"
english_title: "A case has been filed against 25 people for alleged involvement in the flower field dispute in front of the Parthasarathy temple."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313330/a-case-has-been-filed-against-25-people-for-alleged-involvement-in-the-flower-field-dispute-in-front-of-the-parthasarathy-temple"
published_at: "2025-09-07T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd21a1b41ba_pookkalam.jpg"
keywords: []
---

# പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലെ പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂറും കാവിക്കൊടിയും; 25 പേർക്കെതിരെ കേസ്

> **Lead Summary:** തിരുവോണദിനം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലിട്ട പൂക്കളം വിവാദത്തിൽ കലാപ ശ്രമത്തിന് 25 പേർക്കെതിരെ കേസെടുത്തു. മുൻ വർഷങ്ങളിൽ സംഘ്പരിവാർ അനുകൂലികളായ യുവാക്കൾ ക്ഷേത്രത്തിന് തൊട്ടുമുന്നിൽ പൂക്കളം തീർക്കുകയും അതിൽ ആർ.എസ്.എസ് എന്ന് എഴുതിവെക്കുകയും ചിഹ്നങ്ങളും കൊടികളും വരച്ചിടുകയും ചെയ്യുമായിരുന്നു.

## Article Content

തിരുവോണദിനം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലിട്ട പൂക്കളം വിവാദത്തിൽ കലാപ ശ്രമത്തിന് 25 പേർക്കെതിരെ കേസെടുത്തു. മുൻ വർഷങ്ങളിൽ സംഘ്പരിവാർ അനുകൂലികളായ യുവാക്കൾ ക്ഷേത്രത്തിന് തൊട്ടുമുന്നിൽ പൂക്കളം തീർക്കുകയും അതിൽ ആർ.എസ്.എസ് എന്ന് എഴുതിവെക്കുകയും ചിഹ്നങ്ങളും കൊടികളും വരച്ചിടുകയും ചെയ്യുമായിരുന്നു.

ഇതിനോട് ഭൂരിപക്ഷം ഭക്തർക്കും വിയോജിപ്പുള്ളതിനാൽ ക്ഷേത്ര ഭരണസമിതി തന്നെ ഇത്തവണ നേരിട്ട് പൂക്കളം ഇടാൻ തീരുമാനിച്ചു. ഇതറിഞ്ഞ് സംഘ്പരിവാർ അനുകൂലികളായ യുവാക്കൾ സംഘടിച്ചെത്തി സ്ഥലം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചതോടെ തർക്കമായി. പൊലീസ് ഇരുകൂട്ടരുമായി ചർച്ച നടത്തി സ്ഥലം നിർണയിക്കുകയും പൂക്കളത്തിൽ കൊടിയോ ചിഹ്നങ്ങളോ പേരുകളോ എഴുതരുതെന്ന നിർദ്ദേശം നൽകുകയും ചെയ്തു.

തുടർന്ന് പൊലീസ് സാന്നിധ്യത്തിലാണ് തിരുവോണ ദിവസം രാവിലെ ഇരുകൂട്ടരും പൂക്കളം ഇട്ടത്. എന്നാൽ, പൊലീസ് മടങ്ങിയതോടെ സംഘ്പരിവാർ തീർത്ത പൂക്കളത്തിൽ ആർ.എസ്.എസ് കൊടിയും ഓപറേഷൻ സിന്ദൂറും കൂട്ടിച്ചേർക്കുകയും സമീപത്ത് ശിവജിയുടെ ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.

പ്രതിഷേധം ഉയർന്നതോടെ സ്ഥലത്തെത്തിയ പൊലീസ് കൊടിവരച്ചതും ഫ്ലക്സും നീക്കണമെന്ന് ആവശ്യപ്പെട്ടത് ചെറിയ തർക്കത്തിനിടയാക്കി. ഓപറേഷൻ സിന്ദൂർ എന്ന് എഴുതിയത് മായ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു എന്ന തരത്തിൽ സംഘ്പരിവാർ പ്രചാരണം നടത്തുകയും ചെയ്തു.

സർക്കാർ ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച നിയമപരമായ ഉത്തരവുകൾ അനുസരിക്കാതിരിക്കുക, കലാപം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം, കൂട്ടം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313330/a-case-has-been-filed-against-25-people-for-alleged-involvement-in-the-flower-field-dispute-in-front-of-the-parthasarathy-temple)