ഏഴംകുളം (പത്തനംതിട്ട): ( www.truevisionnews.com ) അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. അനാഥാലയത്തിൽ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അടൂർ പൊലീസ് കഴിഞ്ഞ മാസം പോക്സോ കേസെടുത്തിരുന്നത്. അന്ന് ഈ കേസിൽ ആരേയും പ്രതിചേർത്തിരുന്നില്ല.
പിന്നീട് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അനാഥാലയ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തത്. നടത്തിപ്പുകാരിയുടെ മകൻ യുവതിയെ വിവാഹം കഴിച്ച് എട്ടാം മാസമാണ് പ്രസവിച്ചത്. യുവതി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായിരുന്നുവെന്ന് സിഡബ്ല്യുസിയുടെ റിപ്പോർട്ടു പ്രകാരമായിരുന്നു അടൂർ പൊലീസ് പോക്സോ കേസെടുത്തിരുന്നത്.
ഇതു കൂടാതെ അന്തേവാസിയായ മറ്റൊരു പെൺകുട്ടിയെ മുറ്റം വൃത്തിയാക്കിയില്ലെന്ന പേരിൽ മർദിച്ച പരാതിയിൽ അനാഥാലയത്തിന്റെ നടത്തിപ്പുകാരിക്കെതിരെയും കേസെടുത്തു.
Content Highlight: Young woman gets pregnant and gets married before reaching puberty POCSO case filed against orphanage manager's son



























.jpeg)








