ഒത്തുകളി നടത്തി, ബീയർ വിലയിലും ലഭ്യതയിലും ഉപയോക്താക്കളെ വഞ്ചിച്ച ബീയർനിർമാണക്കമ്പനികൾക്ക് പിഴശിക്ഷ. വിപണിയിലെ അനാരോഗ്യ പ്രവണതകൾ നിയന്ത്രിക്കാനുള്ള സംവിധാനമായ കോംപറ്റീഷൻ കമ്മിഷൻ ആണ് യുണൈറ്റഡ് ബ്രുവറീസ്, കാൾസ്ബെർഗ് ഇന്ത്യ, ബീയർ നിർമാതാക്കളുടെ സംഘടനയായ ഇന്ത്യൻ ബ്രൂവേഴ്സ് അസോസിയേഷൻ, ഇവയുടെ നേതൃത്വത്തിലുള്ള 11 വ്യക്തികൾ എന്നിവർക്ക് 873 കോടി രൂപ പിഴ ചുമത്തിയത്.
വിവിധ ബ്രാൻഡുകൾ തമ്മിൽ മൽസരിക്കുന്നതിനുപകരം വിലയിലും വിപണനത്തിലും കമ്പനികൾ ഒത്തുകളിക്കുകയായിരുന്നെന്ന് വിശദമായ അന്വേഷണത്തിൽ കമ്മിഷൻ കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിലെ ബീയർ വിപണിയിൽ കൃത്രിമ ക്ഷാമമുണ്ടാക്കാനും മൽസരമൊഴിവാക്കാനും കമ്പനികൾ ചേർന്നുണ്ടാക്കിയ രഹസ്യ കൂട്ടായ്മ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. 2009 മുതൽ 2018 വരെയെങ്കിലും ഈ രഹസ്യധാരണ നിലനിന്നെന്നു കമ്മിഷൻ വിലയിരുത്തി.
Beer market match-fixing: Companies fined crores of rupees