ബെംഗളൂരു: ( www.truevisionnews.com ) ബെംഗളൂരു നഗരത്തിൽ ബംഗ്ലാദേശ് പൗരയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് 28-കാരിയായ യുവതിയുടെ മൃതദേഹം കൽകെരെ തടാകത്തിന് സമീപത്ത് നിന്ന് ലഭിക്കുന്നത്.

ഇന്ന് ഉച്ചയോടെയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തറിഞ്ഞത്.
പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ യുവതി ലൈംഗിക പീഡനത്തിനൊടുവിലാണ് കൊല്ലപ്പെട്ടതെന്ന് ബോധ്യമായി. മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കിയ നിലയിലുമായിരുന്നു മൃതദേഹം.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. പിന്നീട്, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.
ആറ് വർഷമായി ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു യുവതി. നഗരത്തിലെ സ്വകാര്യ അപാർട്മെന്റുകളിൽ വീട്ടുജോലി ചെയ്ത് വരികയായിരുന്നു.
വ്യാഴാഴ്ച ജോലി കഴിഞ്ഞ ഇറങ്ങിയ യുവതി വീട്ടിലെത്തിയിരുന്നില്ല. തുടർന്ന്, നടത്തിയ തിരച്ചിലിലാണ് തടാകത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭർത്താവ് നിയമപരമായാണ് ഇന്ത്യയിലെത്തിയത്.
എന്നാൽ, കൊല്ലപ്പെട്ട യുവതിക്ക് പാസ്പോർട്ട് ഇല്ലായിരുന്നുവെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ജോയിൻ്റ് കമ്മിഷണർ രമേഷ് പറഞ്ഞു. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിനും കൊലപാതകത്തിനും കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
#woman #raped #and #killed #and #her #body #left #behind
