കൊച്ചി: (truevisionnews.com) മുദ്രപ്പത്രം വാങ്ങാൻ കാത്തു നിന്ന രണ്ട് പേർ കുഴഞ്ഞു വീണു.

ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിന് അടുത്തുള്ള വെണ്ടർ ഓഫീസിന് മുന്നിൽ ആറ് മണിക്കൂറോളം വരിനിന്ന ഒരു സ്ത്രീയടക്കം രണ്ട് പേരാണ് കുഴഞ്ഞ് വീണത്.
മുദ്രപ്പത്ര വിൽപ്പന ഇ-സ്റ്റാമ്പിലൂടെ ആക്കിയതോടെയാണ് മുദ്രപ്പത്രം വാങ്ങാൻ എത്തുന്നവർ മണിക്കൂറുകളോളം വെയിലത്ത് ക്യൂ നിൽക്കേണ്ടി വരുന്നത്.
രാവിലെ ഏഴ് മണി മുതൽ തന്നെ മുദ്രപ്പത്രം വാങ്ങാൻ കാത്തു നിൽക്കുന്നവർക്ക് ഉച്ചയോടെയാണ് പത്രം ലഭിക്കുന്നത്. ഇ-സ്റ്റാമ്പാക്കിയതോടെ വിവരങ്ങളെല്ലാം ഓൺലൈനായി രേഖപ്പെടുത്തി ഒടിപി ലഭിച്ച് മുദ്രപ്പത്രം അച്ചടിച്ച് വാങ്ങുവാൻ ഏറെ സമയമെടുക്കുന്നതായാണ് പരാതി.
പലരും മണിക്കൂറുകൾ ക്യൂ നിന്ന് കൗണ്ടറിൽ എത്തുമ്പോഴാണ് പുതിയ രീതിയെ കുറിച്ചറിയുന്നത്. ഒടിപി വേണ്ടതിനാൽ മൊബൈൽ ഇല്ലാതെ മുദ്രപ്പത്രം വാങ്ങാനെത്തുന്ന വിദ്യാർത്ഥികളും പ്രായമായവരും വലയുന്നു.
ഇ-സ്റ്റാമ്പായപ്പോൾ സാങ്കേതികത്വം കൂടിയതോടെ ലൈസൻസുള്ള വെണ്ടർമാർ പലരും സ്റ്റാമ്പ് വിൽപനക്ക് തയ്യാറാകുന്നില്ലെന്നാക്ഷേപവുമുണ്ട്.
#Two #people #who #waiting #buy #stamps #collapsed.
