ആലുവ : എറണാകുളത്ത് ആലുവയിൽ ഗാർഹികപീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്ഥലം സിഐയ്ക്കും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ ഗുരുതര ആരോപണങ്ങൾ. ആലുവയ്ക്ക് അടുത്ത് എടയപ്പുറത്താണ് യുവതിയെ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയ പർവീനാണ് മരിച്ചത്. 21 വയസ്സേ മോഫിയയ്ക്ക് പ്രായമുണ്ടായിരുന്നുള്ളൂ. ഇന്നലെയാണ് ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകാനായി മോഫിയ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിന് പിറ്റേന്ന് പുലർച്ചെ തന്നെ മോഫിയയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
മോഫിയയുടെ ഭർത്താവ് സുഹൈലിനെയും പൊലീസ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു മോഫിയ. മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആരോപണം.
ഇതേത്തുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. സംഭവത്തിൽ പരാതി നൽകാനായി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് തന്നോട് പെരുമാറിയത് വളരെ മോശമായിട്ടാണെന്നാണ് മോഫിയ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.
മൊഫിയയുടെ ആത്മഹത്യകുറിപ്പ്
ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞ് ഉണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസികപ്രശ്നം എന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ.
ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല. സുഹൈൽ, എന്റെ പ്രാക്ക് എന്നും നിന്നോടൊപ്പം ഉണ്ടാകും. അവസാനമായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും.
സിഐക്ക് എതിരെ നടപടി എടുക്കണം ക്രിമിനൽസ് ആണ്. അവർക്ക് Maximum ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം! അവനെ അത്രമേൽ സ്‌നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. ഞാൻ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാൻ സ്‌നേഹിക്കാൻ പാടില്ലായിരുന്നു.
Pappa, ചാച്ചാ sorry. എന്നോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരെക്കാളും സ്‌നേഹിച്ചയാൾ എന്നെപറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും എന്തായാലും. Pappa, ചാച്ചാ സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും.
Article by വൈഷ്ണവി രാജൻ
BA Journalism & Mass communication Associate editor in truevisionnews
Serious allegations against CI and spouse; Mofia's suicide note released