എറണാകുളം: വയോധികനെ മർദ്ദിച്ചു കൊലപ്പെടുത്തിയ വളർത്തുമകൻ പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയായ ബിനോയിയാണ് അറസ്റ്റിലായത്. ആനകുത്തിയിൽ വീട്ടിൽ 80 വയസുള്ള ഭാസ്കരൻ ആണ് മർദനത്തെ തുടർന്ന് മരിച്ചത്.
കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഭാസ്കരന്റെ വാരിയെല്ലുകൾ തകർന്നതായും തലയ്ക്ക് ക്ഷതം സംഭവിച്ചതായും കണ്ടെത്തിയിരുന്നു.
ശനിയാഴ്ച രാവിലെ വീട്ടിൽ അവശനായി കിടന്നിരുന്ന ഭാസ്കരനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ നേതൃത്വത്തിലാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചത്.
ഞായറാഴ്ച വൈകീട്ടോടെയാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഭാസ്കരനും ഭാര്യ കുഞ്ഞമ്മയും മകൻ ബിനോയിയും മാത്രമാണ് വീട്ടിലുള്ളത്. വീട്ടിൽ വഴക്ക് പതിവാണെന്നും സമീപവാസികൾ പറഞ്ഞു.
മദ്യലഹരിയിലെത്തിയ ബിനോയി വെള്ളിയാഴ്ച രാത്രിയോടെയാണ് ഭാസ്കരനെ മർദ്ദിച്ചത്. കട്ടിലിൽനിന്നു വീണ് ഭാസ്കരന് പരിക്കേെറ്റന്നാണ് ആദ്യം ബിനോയി പറഞ്ഞത്. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയായിരുന്നു.
Foster son arrested for beating old man to death