ബെംഗളൂരു: (truevisionnews.com) മകന്‍ കാമുകിക്കൊപ്പം പോയതിനെത്തുടര്‍ന്ന് അമ്മയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തൂണില്‍ കെട്ടിയിട്ട് മർദ്ദിച്ചു. ഹാവേരി ജില്ലയിലെ അരെമല്ലപുര്‍ ഗ്രാമത്തിലാണ് സംഭവം. ഹനുമവ്വ മെഡ്ലെരിക്കാണ് (50) മർദ്ദനമേറ്റത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരായ മൂന്നു സ്ത്രീകളുള്‍പ്പെടെ ആറുപേരെ റാണെബെന്നൂര്‍ പോലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റ ഹനുമവ്വ ഹാവേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞദിവസം കുറുബ സമുദായത്തില്‍പ്പെട്ട ഹനുമവ്വയുടെ മകന്‍ മഞ്ജുനാഥ് മറാഠി പെണ്‍കുട്ടിക്കൊപ്പം പോകുകയായിരുന്നു. അരെമല്ലപുര്‍ ഗ്രാമത്തിലെ ഒരേ വഴിയിലാണ് ഇരുവരുടെയും വീട്.
പെണ്‍കുട്ടിയെ ഈവര്‍ഷം വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ആലോചിച്ചുവരുന്നതിനിടെയാണ് കാമുകനൊപ്പം പോയത്. ഇതേത്തുടര്‍ന്ന് ഇവർക്ക് പോകാന്‍ സഹായം ചെയ്‌തെന്നാരോപിച്ച് ഹനുമവ്വയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി ഗ്രാമത്തിലെ തൂണില്‍ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.
പിന്നീട് പ്രദേശവാസികളെത്തിയാണ് ഹനുമവ്വയെ രക്ഷിച്ചത്. മർദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതികള്‍ മുങ്ങിയെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവരെ അറസ്റ്റുചെയ്തു.
പ്രദേശത്ത് സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരുകയാണ്. ഇരുസമുദായങ്ങളിലെയും നേതാക്കളെ സമാധാന യോഗത്തിന് വിളിക്കുമെന്ന് പോലീസ് പറഞ്ഞു.
#son #left #with #his #girlfriend #girl's #family #tied #her #mother #pole #beat #her