ഭോപാല്‍: (truevisionnews.com) ഒരു മാസത്തോളം മുറിക്കുള്ളില്‍ അടയ്ക്കപ്പെട്ട് അയല്‍വാസിയില്‍നിന്ന് യുവതി നേരിട്ടത് ക്രൂരപീഡനം. മധ്യപ്രദേശിലെ ഗുണയിലാണ് 23 കാരിയ്ക്ക് അതിക്രൂരമായ പീഡനം നേരിടേണ്ടിവന്നത്.
തന്നെ വിവാഹം ചെയ്യണമെന്നും യുവതിയുടെ പേരിലുള്ള കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് യുവതി പോലീസിന് മൊഴി നല്‍കി.
അമ്മയോടൊപ്പം താമസിച്ചിരുന്ന യുവതിയെ പ്രതി ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ബെല്‍റ്റ് കൊണ്ടും പൈപ്പ് കൊണ്ടും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു.
ശരീരത്തിലെ മുറിവുകളില്‍ മുളകുപൊടി തേക്കുകയും യുവതിയുടെ നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വായ ടേപ്പുപയോഗിച്ച് ഒട്ടിക്കുകയും ചെയ്തു. ഒരുമാസം മുമ്പാണ് പ്രതി യുവതിയെ തന്റെ വീട്ടിലേക്ക് കടത്തിക്കൊണ്ടുവന്നത്.
രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ച് യുവതിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു. യുവതിയുടെ അമ്മ ഇക്കാലത്ത് മറ്റൊരിടത്തായിരുന്നു. ചൊവ്വാഴ്ച രാത്രി ഇവിടെനിന്ന് രക്ഷപ്പെട്ട യുവതി,
സഹായം തേടി അഞ്ച് കിലോമീറ്ററോളം നടന്ന് കണ്‍ടോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനിലെത്തിയ യുവതിയുടെ അവസ്ഥ കണ്ട് പോലീസ് ഞെട്ടി.
പശ തേച്ചൊട്ടിച്ച യുവതിയുടെ ചുണ്ടുകളും വീര്‍ത്ത് വിങ്ങിയ കണ്ണുകളും ശരീരത്തിലെ മുറിപ്പാടുകളും ആരെയും ഞെട്ടിക്കുന്നതായിരുന്നു.
മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് യുവതിയെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
അനധികൃതമായി മദ്യവില്‍പന നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വിവിധ വകുപ്പുകളും എക്‌സൈസ് നിയമത്തിന്റെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. തുടരന്വേഷണത്തിനുശേഷം ആവശ്യമെങ്കില്‍ കുടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
#brutalbeatings, #chilipowder #wounds; #year-#old #woman #tortured #neighbor #locking #room #month